
Truecopy THINK - Malayalam Podcasts
Truecopy THINK is a daily updated digital platform for quality, in-depth journalism. It hosts multimedia content including long reads, podcasts, analyses, interviews, talks, and documentaries on subjects ranging from politics and culture to science and literature. The podcast is in Malayalam, catering to the Malayali diaspora.
Episodes

മുത്തങ്ങയിൽനിന്ന് നീതിപീഠത്തിലൂടെ തുടരുന്ന നീതിനിഷേധം
‘‘മുത്തങ്ങയിൽ പൊലീസുകാരൻ അബ്ദുൽ സലാമിനെ പരിക്കേൽപ്പിച്ചതിൽ ഗൂഢാലോചനയുണ്ട് എന്ന വിധി ആദിവാസി സമൂഹത്തിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്. യഥാർത്ഥത്തിൽ ഗീതാനന്ദൻ മാഷ് ആ സമയം സ്ഥലത്തില്ല. മാഷിന് പങ്കുണ്ടെന്ന കാര്യത്തിൽ കൃത്യമായ തെളിവുമില്ല. പൊലീസിന്റെ വീഡിയോ അവർക്കാവശ്യമുള്ള വിധത്തിൽ ഉപയോഗിച്ചു. അങ്ങനെയാണ് ഇത്തരമൊരു വിധിയുണ്ടായത്’’- മുത്തങ്ങ സമരത്തിലെ കടുത്ത നീതിനിഷേധത്തെക്കുറിച്ച് ആദിവാസി ഗോത്രമഹാസഭ സെക്രട

ബിന്ദുവും ബാബുവും രണ്ട് പെൺമക്കളും; പൊലീസ് ചവിട്ടിയരച്ച ഒരു കുടുംബം
2003-ൽ മുത്തങ്ങ സമരഭൂമിയിലുണ്ടായിരുന്ന ഗർഭിണിയ്ക്കും അവരുടെ ചെറിയ രണ്ട് പെൺമക്കൾക്കും ജീവിതപങ്കാളിക്കും നേരെ നടന്ന പൊലീസ് വേട്ടയുടെ അനുഭവമാണിത്. അവകാശത്തിനായി സമരം ചെയ്തവരെ ശിക്ഷിച്ച നീതിന്യായസംവിധാനത്തിന്റെ പരിഗണനയിൽ ഒരിക്കലും വരാനിടയില്ലാത്ത ‘കേസ്’ കൂടിയാണിത്.

‘എന്റെ കൈ അടിച്ചൊടിച്ച്, മുറിവിൽ ലാത്തി കൊണ്ട് കുത്തിയ പൊലീസിനെതിരെ എന്തുകൊണ്ട് കേസില്ല?’
മുത്തങ്ങ സമരത്തിനിടെ, പൊലീസുകാരൻ വിനോദ് മരിച്ച കേസിലും മറ്റൊരു പൊലീസുകാരനായ അബ്ദുൽ സലാമിന് പരിക്കേറ്റ കേസിലും പ്രതിയാക്കപ്പെട്ട കവിത, മുത്തങ്ങയിൽ താൻ നേരിട്ട കടുത്ത പൊലീസ് അതിക്രമത്തെക്കുറിച്ച് ഓർക്കുന്നു. കവിതയുടെ ജീവിതപങ്കാളി അനിൽകുമാർ, അബ്ദുൽ സലാമിനെ ആക്രമിച്ചുവെന്ന കേസിൽ എം. ഗീതാനന്ദനോടൊപ്പം ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.

‘എന്റെ അച്ഛനെ കൊന്നവർക്ക് എന്തുകൊണ്ട് ശിക്ഷയില്ല?’; ജോഗിയുടെ മകൻ ശിവൻ
2003-ൽ മുത്തങ്ങ സമരക്കാർക്കുനേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ട ജോഗിയുടെ മകൻ ശിവൻ സംസാരിക്കുന്നു. ജോഗിയോടൊപ്പം, 15 വയസ്സുകാരനായിരുന്ന ശിവനും 2003-ൽ മുത്തങ്ങയിലെ സമരഭൂമിയിലുണ്ടായിരുന്നു.

ഈ മടി സ്വഭാവമാണോ? ന്യൂറോഡൈവേഴ്സിറ്റി എന്താണ്?
നമ്മൾ മനുഷ്യരുടെ സ്വഭാവ സവിശേഷതകളാണ് എന്ന് കരുതുന്ന പലതും മനുഷ്യ മസ്തിഷ്കത്തിലെ വ്യത്യസ്തതകളാണ് എന്ന ശാസ്ത്രത്തിൻ്റെ മനസ്സിലാക്കലിനെപ്പറ്റി സംസാരിക്കുയാണ് ഡോ. മനോജ് കുമാർ. ന്യൂറോ ഡൈവേർജൻ്റായ മനുഷ്യരെ എങ്ങനെയാണ് മനസ്സിലാക്കുകയും സമീപിക്കുകയും ചെയ്യേണ്ടത്? ഇത് ചികിത്സ സാധ്യമായ ഒന്നാണോ? തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സംസാരിക്കുന്നു. മനസ്സിൻ്റെ മനോജ് ഡോക്ടർ - പരമ്പര തുടരുന്നു.

ഫുട്ബോളിൽ എന്താണ് ട്രാൻസ്ഫർ വിൻഡോ?
കളിക്കാരെ അടിമകളായി കണ്ടിരുന്ന ആ പഴയ കാലം അല്ല ഇത്. ഇന്ന് എംബാപ്പെയുടെ സൈനിംഗ് ഫീ കേട്ടാൽ മതി ഞെട്ടാൻ. എന്താണ് കാണികൾക്കും ക്ലബ്ബിനും കളിക്കാർക്കും ട്രാൻസ്ഫർ വിൻഡോ? രണ്ടാഴ്ചക്കുള്ളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് തുടങ്ങുമ്പോൾ ഈ വിഷയത്തിൽ സംസാരിക്കുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.

വിമർശനത്തെ താങ്ങാത്ത പാർട്ടി താങ്ങുമോ സ്വയം വിമർശനം?
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുഫലം അവലോകനം ചെയ്യുന്ന സി.പി.എം കേന്ദ്രകമ്മിറ്റിയുടെ അവലോകന റിപ്പോർട്ട്, പാർട്ടിക്കുണ്ടായ ചരിത്രത്തോൽവിയെ യാഥാർഥ്യബോധത്തോടെയും പ്രത്യയശാസ്ത്രപരമായും സമീപിക്കുന്ന ഒന്നാണോ? എൽ.ഡി.എഫ് ഭരണകാലത്തുതന്നെ, കേരളത്തിലെ ജനാധിപത്യ പൗരസമൂഹം ഉയർത്തിയ വിമർശനങ്ങളെ പ്രത്യക്ഷമായി തന്നെ ശരിവെക്കുന്ന ഈ റിപ്പോർട്ട്, കേരളത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയഭാവിയെക്കുറിച്ച് നൽകുന്ന സൂചനകൾ എന്താണ്? E

വേണം, കേരളത്തിനൊരു ഹെൽത്ത് സ്ട്രാറ്റജി
ഹൃദയാരോഗ്യത്തെ കുറിച്ചുള്ള അഭിമുഖ പരമ്പര 'Every beat Counts' ൻ്റെ അവസാന ഭാഗത്തിൽ, കേരളത്തിന് ആവശ്യമായ ഹെൽത്ത് സ്ട്രാറ്റജിയെ പറ്റി ചർച്ച ചെയ്യുകയാണ് ഡോ. കെ.പി. ബാലകൃഷ്ണനും രാജേഷ് ആത്രശ്ശേരിയും. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ വരുമ്പോൾ, അടിയന്തരമായി നൽകേണ്ട CPR പ്രഥമ ശുശ്രൂഷ എല്ലാവരും പഠിക്കേണ്ടതിനെ പറ്റിയും, അത്തരം കാര്യങ്ങൾ അക്കാദമിക കരിക്കുലത്തിൽ ഉൾപ്പെടുത്തേണ്ടതിനെ സംബന്ധിച്ചും ചർച്ച ചെയ്യുന്ന

ജന്തർ മന്തറിലെത്തിയ വിദ്യാർത്ഥികളും ജനസഞ്ചയ ദൗർബല്യങ്ങളും
ജനസഞ്ചയപ്രക്ഷോഭങ്ങളുടെ ഏറ്റവും പുതിയ ഇന്ത്യൻ രൂപമാണ് കോക്രോച്ച് ജനതാ വിപ്ലവം എന്ന്, ട്രൂകോപ്പി വെബ്സീനുമായുള്ള അഭിമുഖത്തിൽ ബി. രാജീവൻ നടത്തിയ വിശലകനം, യാഥാർഥ്യത്തെ തെറ്റായി മനസ്സിലാക്കുന്ന ഒന്നാണ് എന്ന വിമർശനമുന്നയിക്കുകയാണ് നവീൻ പ്രസാദ് അലക്സ്.

ഭാഷ, ഓർമ്മ, കൂട്ടായ്മ: ഡിജിറ്റൽ മലയാളം മീഡിയയുടെ ഭാവി
ഡിജിറ്റൽ മാധ്യമങ്ങൾക്ക് ഭാവിയുണ്ടോ എന്ന ചോദ്യത്തിന് 'ഉണ്ട്' എന്നു തന്നെയാണ് ഉത്തരം; പക്ഷേ, ആ ഭാവി സാങ്കേതികവിദ്യയുടേതോ പ്ലാറ്റ്ഫോമുകളുടേതോ ബിസിനസ്സ് മോഡലുകളുടേതോ അല്ല- അത് മനുഷ്യരുടെ കൂട്ടായ്മയുടേതാണ്- അരുൺകുമാർ പി.കെ. എഴുതുന്നു.

കേരളത്തിലെ യുവത്വത്തിന്റെ ഭാവുകത്തെ പുൽകിയുണർത്തിയ പ്രസ്ഥാനമാണ് എസ്.എഫ്.ഐ' | യു. ജയചന്ദ്രൻ
എസ്.എഫ്.ഐയുടെ രൂപീകരണസമ്മേളനം മുതൽ ഇന്നോളമുള്ള ആ സംഘടനയുടെ ഗതി വീക്ഷിക്കുമ്പോൾ, ശക്തമായ കേഡർ സംവിധാനമുള്ള എല്ലാ സംഘടനകളും പല ഘട്ടങ്ങളിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ ഇതിനെയും വെറുതേ വിട്ടിട്ടില്ലെന്നു കാണാം.കെ.എസ്.എഫിന്റെ കാലത്ത് തല്ലുകാരും അരാജകവാദികളുമായി കണക്കാക്കപ്പെട്ടിരുന്നവർ കാലക്രമേണ എങ്ങനെ ‘മര്യാദരാമന്മാ'രായി രൂപാന്തരം പ്രാപിച്ചു എന്നത് അന്വേഷണം ആവശ്യമുള്ള ഒരു കാര്യമാണ്. അതിന്റെ കാര്

Human First, Technology Next
In this thought-provoking conversation, Sreenath Moorchilot reflects on a remarkable journey spanning technology, entrepreneurship, and leadership, while exploring how Artificial Intelligence, immersive technologies, and holographic systems are reshaping the way we live, work, and learn. Moving beyond innovation alone, the discussion examines the deeper questions of ethics, human potential, entrep

വീണ്ടും എസ്. ജാനകി, രാജലക്ഷ്മിയുടെ ശബ്ദത്തിൽ
എസ്. ജാനകിയ്ക്ക്, കാലാതീതമായ അവരുടെ പാട്ടുകളിലൂടെ സഞ്ചരിച്ച് ആദരമർപ്പിക്കുകയാണ് ഗായിക രാജലക്ഷ്മി. ബാല്യത്തിൽ താൻ കേട്ടു പഠിച്ചതും നിരവധി വേദികളിൽ പാടിയതുമായ ജാനകിയുടെ എക്കാലത്തെയും മികച്ച പാട്ടുകൾ രാജലക്ഷ്മി പാടുന്നു. ജാനകിയുടെ ആരാധികയായ രാജലക്ഷ്മിയുടെ അമ്മ പാർവതിയും പ്രിയ ജാനകിഗാനങ്ങൾ പാടുന്നു.

സ്വേച്ഛാധിപത്യത്തെ നേരിടാൻ ജനാധിപത്യ Gen Z
ഭരണഘടനാമൂല്യങ്ങളും ജനാധിപത്യരാഷ്ട്രീയവും മുറുകെപ്പിടിച്ച് സ്വേച്ഛാധിപത്യ ഭരണകൂടത്തെ നേരിടാം എന്ന പ്രതീക്ഷാവഹമായ രാഷ്ട്രീയമാണ് ജന്തർ മന്തറിലെ CJP സമരം ഇന്ത്യൻ സമൂഹവുമായി പങ്കിടുന്നതെന്ന് ദാമോദർ പ്രസാദ്.

ഡിജിറ്റൽ ഞാൻ
‘‘ഡിജിറ്റൽ ലോകത്തിൻ്റെ സ്ഥൂലരാഷ്ട്രീയം എന്നത്, കുറേക്കൂടി ഏകാധിപത്യ പ്രവണതയുള്ള രാഷ്ട്രീയമാണ്. ഇത് മനസ്സിലാക്കണമെങ്കിൽ ഡിജിറ്റൽ ലോകത്തിൻ്റെ ഉടമസ്ഥാവകാശം ആർക്കെന്ന് നോക്കണം. പുതിയ സമ്പദ് വ്യവസ്ഥയ്ക്ക് സമ്പൂർണ്ണമായും കീഴ്പ്പെട്ട് പ്രവർത്തിക്കുന്ന ഒന്നാണ് ഇന്ന് ഡിജിറ്റൽ ലോകം’’- പി.എൻ. ഗോപീകൃഷ്ണൻ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം

മയക്കുമരുന്ന് കൊല്ലുന്ന മനുഷ്യബുദ്ധി
മയക്കുമരുന്നിൻ്റെ ചെറിയ അളവിലുള്ള ഉപയോഗം പോലും തലച്ചോറിലും ശരീരത്തിലും വരുത്തുന്ന മാറ്റങ്ങൾ ചെറുതല്ല. കുട്ടികളിലെയും മുതിർന്നവരിലെയും ലഹരി ഉപയോഗം, വ്യക്തിതലത്തിലും സാമൂഹിക തലത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്? ലഹരി പ്രയോഗം കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങൾ ചികിത്സിച്ച് മാറ്റാൻ പറ്റുന്നതാണോ? വ്യക്തി മാത്രം വിചാരിച്ചാൽ മറികടക്കാവുന്ന ഒന്നാണോ ലഹരിയുടെ ആഘാതങ്ങൾ? യൂണിവേഴ്സിറ്റി ഓഫ് മെൽബണിലെ സൈക

അല്ലാ, നിങ്ങളൊക്കെ എവിടുന്നാ വരുന്നേ?
ഇവിടുത്തെ പുരോഗമന യുവജന പ്രസ്ഥാനക്കാർക്കും (പുരോഗമനമില്ലാത്തവർക്കും) കണ്ടെത്താനാവാത്ത പുതിയ തലമുറക്കുട്ടികൾ പെട്ടെന്ന് ഇപ്പോൾ എവിടെ നിന്നുവന്നു?അവരിവിടെത്തന്നെ ഉണ്ടായിരുന്നു, പുനഃപരീക്ഷകൾ എഴുതുന്നുണ്ടായിരുന്നു, തൊഴിലില്ലാതെ അലയുന്നുണ്ടായിരുന്നു. ഇവരോട് സംസാരിക്കാനുള്ള ഭാഷ പക്ഷേ, നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് വശമില്ലാതെ പോയി

ജനം ജനാധിപത്യത്തെ തിരയുമ്പോൾ
‘‘വേണ്ടിവന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജിയും ആവശ്യപ്പെടുമെന്ന അടുത്ത വാചകത്തിലാണ് ഫാഷിസ്റ്റ് ഭരണകൂടം അതിന്റെ ശരിയായ പ്രതിസന്ധി തിരിച്ചറിയുന്നത്. മുഖമില്ലാത്ത മനുഷ്യർ അവരുടെ രാഷ്ട്രീയ സാധ്യതകൾ കണ്ടെത്തുമ്പോൾ ഒരു സമൂഹം അതിന്റെ ജനാധിപത്യ ആവാസവ്യവസ്ഥയെ സൃഷ്ടിക്കാൻ തുടങ്ങുന്നു. അപ്പോൾ ഫാഷിസ്റ്റുകൾക്ക് ശ്വാസം മുട്ടിത്തുടങ്ങും. അത്തരത്തിലൊരു സംഘർഷം രൂപംകൊണ്ടുകഴിഞ്ഞിരിക്കുന്നു’’- പ്രമോദ് പുഴങ്കര

ഡിജിറ്റൽ ആയിരിക്കുക എന്നാൽ മനുഷ്യരായിരിക്കുക എന്നാണർഥം
ജീവിതത്തിന്റെ എല്ലാ തലങ്ങളെയും തീവ്രമായി ആശ്ലേഷിക്കുന്ന ഡിജിറ്റൽ ലോകം ഉയർത്തുന്ന പ്രതീക്ഷകളെയും ആശങ്കകളെയും കുറിച്ച് ഡോ. എ.കെ. ജയശ്രീ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം

ഓടക്കുഴൽവിളിയിൽ ഒഴുകിയൊഴുകിവന്ന ജീവിതം
പലതരം ശബ്ദങ്ങളുടെ സിംഫണി തീർക്കുന്ന എറണാകുളം മറൈൻ ഡ്രൈവിൽ ഒരു പാട്ടുകാരനുണ്ടായിരുന്നു. യേശുദാസിനെയും ജയചന്ദ്രനെയും എസ്. ജാനകിയെയും നെഞ്ചിലേറ്റിയ പ്രകാശൻ. ഓടക്കുഴലാണ് പ്രകാശന് ജീവിതം നൽകിയത്. ഓടക്കുഴൽ വിറ്റും വായിച്ചും പാട്ട് പാടിയും ജീവിച്ച ഒരാൾ ഇന്ന് പ്രശസ്ത ഷെഫ് ആയ സുരേഷ് പിള്ളയുടെ RCP-യുടെ സംഗീതം തന്നെയായി മാറിയിരിക്കുന്നു. അത്യപൂർവമായ ആ പാട്ടുസഞ്ചാരം സനിത മനോഹറുമായി പങ്കുവെക്കുന്നു, പ്രകാശൻ.

Kerala ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ പുട്ട വിമലാദിത്യ സംസാരിക്കുന്നു
സംസ്ഥാനത്ത് പിടിമുറുക്കിയ ലഹരി മാഫിയയുടെ വേരറുക്കാൻ സർക്കാർ നടപ്പാക്കുന്ന ലഹരിവിരുദ്ധപദ്ധതിയായ ‘ഓപ്പറേഷൻ തൂഫാന്റെ’ ലക്ഷ്യങ്ങളെയും അത് എങ്ങനെയാണ് നടപ്പാക്കുന്നത് എന്നും വിശദീകരിക്കുകയാണ്, പദ്ധതിയുടെ നോഡൽ ഓഫീസറും ഉത്തരമേഖലാ ഐ.ജിയുമായ പുട്ട വിമലാദിത്യ, മനില സി. മോഹനുമായുള്ള അഭിമുഖത്തിൽ.

PELOTA MÁGICA: ദിലീപിൻ്റെ ഫുട്ബോൾ ഇഷ്ടാനിഷ്ടങ്ങൾ
ഈ ലോകകപ്പിലെ ഏറ്റവും പ്രിയപ്പെട്ട ഗോൾ. ഏറ്റവും പ്രിയപ്പെട്ട ഗോളി. പ്രിയപ്പെട്ട സേവ്. ബെസ്റ്റ് ഫ്രീ കിക്ക്. ഏറ്റവും നല്ല കോച്ച്. ഇങ്ങനെ ഇക്കഴിഞ്ഞ ലോകകപ്പിലെ, പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ്റെ ഇഷ്ടാനിഷ്ടങ്ങൾ കമൽറാം സജീവുമായി സംസാരിക്കുന്നു.

La Roja (SPAIN) എങ്ങനെ ഇങ്ങനെയൊരു ചാമ്പ്യൻ ടീമായി?
ക്ലബ്ബ് ഫുട്ബോളിൽ എല്ലാ നേട്ടങ്ങളും കൈവരിച്ചിരുന്ന ബാഴ്സലോണ, റയൽ മാഡ്രിഡ് പോലുള്ള ലോകഫുട്ബോളിലെ ഇതിഹാസങ്ങളെല്ലാം കളിക്കുന്ന ക്ലബ്ബുകൾ. യൂറോപ്പിലെ ഏറ്റവും മികച്ച ലീഗുകളിലൊന്ന്. മികച്ച കോച്ചുമാർ, കാലങ്ങളായുള്ള ഫുട്ബോൾ പാരമ്പര്യം. എല്ലാമുണ്ടായിട്ടും അന്താരാഷ്ട്ര ഫുട്ബോളിൽ ഒന്നുമല്ലാതെ നിന്നിരുന്ന സ്പെയിൻ മാറിയിരിക്കുന്നു. 2026 ലോകകപ്പിൽ എത്ര ആധികാരികമായാണ് പോർച്ചുഗലിനെയും ഫ്രാൻസിനെയും അർജൻറീനയെയുമെല

ഇതിഹാസ സോബേർസ് വിട പറയുമ്പോൾ
ഇന്ന് ഐപിഎല്ലിൽ, T20 ലേലത്തിന് വെസ്റ്റിൻഡീസിൻ്റെ ഗാരിഫീൽഡ് സോബേഴ്സിനെ വാങ്ങാൻ വിചാരിച്ചാൽ എന്തു കൊടുക്കേണ്ടി വരും? എന്തുകൊണ്ടാണ് ക്രിക്കറ്റിലെ എക്കാലെത്തയും മികച്ച ഓൾറൗണ്ടർ ആയി സോബേർസ് വിലയിരുത്തപ്പെടുന്നത് എന്ന് ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.

മെസ്സിക്ക് ചുറ്റും കളി വിരിയുന്നു, സ്കലോണി ജയിക്കുന്നു
ലയണൽ മെസ്സിയുടെ ക്ലബ്ബ് ഫുട്ബോൾ കരിയറും അന്താരാഷ്ട്ര കരിയറും രണ്ട് തരത്തിലാണ് മുന്നോട്ട് പോവുന്നത്. മെസ്സിയെന്ന അന്താരാഷ്ട്ര ഫുട്ബോളറുടെ പീക്ക് അൽപം വൈകിയാണ് നമ്മൾ കാണുന്നത്. ചുറ്റുമുള്ള കളിക്കാർ, ടീം ഒത്തിണക്കം, നല്ല ടീം അന്തരീക്ഷം സൃഷ്ടിക്കുന്ന കോച്ച് എന്നിവയെല്ലാം അതിനെ സഹായിച്ച ഘടകങ്ങളാണ്. 39ാം വയസ്സിൽ ഒരു കളിക്കാരൻ ലോകകപ്പിൽ ഇങ്ങനെ ഗോളടിക്കുകയും അസിസ്റ്റ് നൽകി ഗോളടിപ്പിക്കുകയും സ്വന്തം ടീമിനെ

നർത്തനമാടുന്ന സ്ത്രീകൾ; കേരളത്തിലെ നവ സാംസ്കാരിക ഇടങ്ങൾ
നാല്പതു വയസ്സുമുതൽ എഴുപതുകളിൽ എത്തിനിൽക്കുന്ന സ്ത്രീകൾ പോലും അതീവ ഉത്സാഹത്തോടും ആത്മവിശ്വാസത്തോടും കൂടി ഇന്ന് നൃത്ത അരങ്ങുകളിൽ ചുവടുവെക്കുന്നു. ഈ മുന്നേറ്റം സമകാലിക കേരളത്തിലെ ലിംഗബന്ധങ്ങൾ, സ്ത്രീകളുടെ ശാരീരികാവബോധം, സ്വത്വബോധനിർമ്മിതി, സ്വാതന്ത്ര്യം, വിനോദം എന്നിവയിൽ വന്ന ആഴത്തിലുള്ള മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നതെന്ന് എഴുതുന്നു, നർത്തകിയും ഗവേഷകയുമായ ഡോ. ലേഖ എൻ.ബി. എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ

എങ്ങനെ മാറണം ഇന്ത്യൻ ഫുട്ബോൾ?
ഇന്ത്യൻ ഫുട്ബോൾ പരിതാപകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോവുന്നത്. അനാവശ്യ ഇടപെടലുകളും പക്ഷപാതിത്വവുമെല്ലാം നമ്മുടെ ഫുട്ബോളിനെ തകർത്തുകൊണ്ടേയിരിക്കുകയാണ്. നല്ലൊരു ഫുട്ബോൾ സ്റ്റേഡിയം പോലും ഉണ്ടാക്കാൻ നമുക്ക് സാധിക്കുന്നില്ല. എത്ര കാലമായി നാം അതിന് വേണ്ടി കാത്തിരിക്കുന്നു. നമ്മുടെ ഫുട്ബോളർമാർക്ക് എന്ത് സുരക്ഷിതത്വമാണ് ഇവിടുത്തെ അസോസിയേഷനുകൾ നൽകുന്നത്? നല്ല ഒരു ഗ്രൗണ്ട് ഉണ്ടാക്കാൻ പോലും സാധിക്കാത്തിടത്

ഒളിമ്പ്യൻ റഹ്മാനും കോഴിക്കോടൻ ഫുട്ബോളും, മുൻ ഇന്ത്യൻ ഗോളിയുടെ ഓർമ്മകൾ...
കോഴിക്കോട് ഒരു കാലത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഫുട്ബോൾ ആരാധകരുള്ള നഗരമായിരുന്നു. ഫുട്ബോൾ കോഴിക്കോടൻ സംസ്കാരത്തിന്റെ ഭാഗമായിരുന്നു. പഴയകാലത്തെ നാഗ്ജി ടൂർണമെൻറിന് അതിൽ വലിയ പങ്കുണ്ടായിരുന്നു. ഒളിമ്പ്യൻ റഹ്മാൻ എന്ന കേരളത്തിൻെറ ഇതിഹാസ ഫുട്ബോളറുടെ പ്രാധാന്യം ഇപ്പോഴും പലർക്കും അറിയില്ല. റഹ്മാന് കോഴിക്കോടോ കേരളത്തിലോ വേണ്ടവിധത്തിൽ ഒരു സ്മാരകം പോലുമുണ്ടായോ? കോഴിക്കോട് മെഡിൽക്കൽ കോളേജ് സ്റ്റേഡിയത്

ബിരുദങ്ങളുമായി ഒരു പി.എസ്.സി വിസ്മയം കാത്തിരിക്കുന്നവർ
നഷ്ടപ്പെടാൻ ഇനി ഒന്നുമില്ലെന്നും, ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത തങ്ങളുടെ യൗവനവും ഭാവിയുമാണ് കവർന്നെടുത്തതെന്നുമുള്ള തിരിച്ചറിവ് ഉദ്യോഗാർത്ഥികളുടെ നിസ്സഹായതയെ കടുത്ത രോഷത്തിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്

സഞ്ജു സാംസൺ വീണ്ടും ഇരയാവുമ്പോൾ
T20 ലോകകപ്പിൽ നമ്മൾ കണ്ടതാണ്. ഏതാണ്ടൊരു ലയണൽ മെസ്സി ലൈക്ക് ഷോ ആയിരുന്നു സഞ്ജുവിൻ്റേത്. ഇന്ത്യക്ക് സഞ്ജു കാരണം കപ്പും കിട്ടി. മറവിക്ക് മാസങ്ങൾ വേണ്ട. ഇപ്പോൾ എന്താണ് സഞ്ജുവിനെതിരായ പുതിയ കോൺസ്പിരസി. പ്രമുഖ സ്റ്റോർട്സ് അനലിസ്റ്റും വിസ്ഡന് ഇന്ത്യയുടെ മുൻ എഡിറ്ററുമായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.

ചെറുപ്പത്തിലേ ഇങ്ങനെ കൊല്ലരുത്, പി.എസ്.സീ…
കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയിലുള്ളവർ നിരവധി പ്രതിസന്ധികളാണ് ഇന്ന് നേരിടുന്നത്. അവിടെനിന്ന് തൊഴിലന്വേഷകരായി എത്തുന്നവരെയും അതിലും വലിയ പ്രതിസന്ധിയാണ് കാത്തിരിക്കുന്നത് എന്നു വരുന്നത്, ഭരണകൂട- രാഷ്ട്രീയ സംവിധാനങ്ങളെക്കുറിച്ചു മാത്രമല്ല, കേരളീയ സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുകൂടി ആശങ്കാജനകമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്- നിഖിൽ സജി തോമസ് എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

ഫുട്ബോളിൽ വേണോ DRS? ARGENTINA പ്രതിരോധത്തിന് എന്താണ് പ്രശ്നം?
അർജന്റീനയും ഈജിപ്തും തമ്മിലുള്ള മത്സരത്തിനിടെ കോച്ച് ഹൊസം ഹസ്സൻ വംശീയ വിരുദ്ധതയ്ക്കെതിരായ ‘X’ ആംഗ്യം കാണിച്ചതിനുള്ള കാരണം എന്തായിരുന്നു? ഇത് ശരിയായ അർത്ഥത്തിൽ കണക്കിലെടുക്കുകയോ പരിഗണിക്കപ്പെടുകയോ ചെയ്തോ? കളിക്കിടയിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ നടപടി എടുക്കേണ്ടതുണ്ടെന്ന് പറയുന്നു അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ. കളി തടസ്സപ്പെടുത്തുന്ന സാഹചര്യത്തിൽ ഉണ്ടാവുന

ഫുട്ബോളിൻ്റെ കോഴിക്കോട്ടുകാരൻ അമേരിക്കയിൽ ഫുട്ബോൾ കാണുമ്പോൾ
ഡൊണാൾഡ് ട്രംപ് ഇതുവരെ കളിക്കളത്തിൽ പോയി FIFA WORLD CUP കണ്ടിട്ടില്ല. ഒരു റെഡ് കാർഡ് ക്യാൻസൽ ചെയ്യിപ്പിച്ചതുൾപ്പെടെ, കളത്തിനു പുറത്തിരുന്ന് കളിക്കുന്നുമുണ്ട്. അമേരിക്കയുടെ കളിയല്ല ഈ ഫുട്ബോൾ. എന്നാൽ ഒരു സ്പെക്റ്റക്ക്ൾ എന്ന രീതിയിൽ, അമേരിക്കയിലെ പല രാജ്യക്കാർ, ഈ ലോകകപ്പിനെ ഒരു മഹോത്സവമാക്കി മാറ്റിയിരിക്കുകയാണ്. ന്യൂയോർക്കിൽ മാധ്യമ- അന്താരാഷ്ട്ര വിദഗ്ധനായ ഡോ. കൃഷ്ണ കിഷോറും കമൽറാം സജീവും സംസാരിക്കുന്നു

PELOTA MÁGICA: അർജൻ്റീന കളിച്ചല്ലേ ജയിച്ചത്?
മാസ്മരിക മെസ്സി, നക്ഷത്ര മെസ്സി, മാജിക്കു പോലെ അർജൻ്റീനയെ, ജയിപ്പിച്ച ഇന്നലത്തെ കളി… എന്നാൽ, എന്തോരം ആരോപണങ്ങളാണിപ്പോൾ. റഫറി പക്ഷം പിടിച്ചു, VAR പറ്റിച്ചു… ഈജിപ്തിൻ്റെ കോച്ച് പറയുന്നു: “മെസ്സിക്കു വേണ്ടി ഫിഫ കളിക്കുന്നു. ഞാനിനി ഈ ടൂർണമെൻറിലെ ഒരു കളിയും കാണില്ല.” വളരെ ഹീറ്റഡാണ് പ്രശ്നം. എന്താണ് സത്യം? ട്രൂകോപ്പിയിൽ, ആധികാരികവും ആഴത്തിലുള്ളതുമായ ഡെയ്ലി ഫുട്ബോൾ വിശകലനം തുടരുകയാണ് പ്രശസ്ത അന്താരാഷ്ട്ര

അർജന്റീനയും ഫ്രാൻസും ലോകോത്തര ഫുട്ബോളർമാരെ വാർത്തെടുക്കുന്നത് എങ്ങനെയാണ്?
റിസർവ് ബെഞ്ചിലടക്കം നിറയെ പ്രതിഭാശാലികളാണ് ഫ്രാൻസ് ടീമിൽ. പതിറ്റാണ്ടുകളായി മികച്ച കളിക്കാരെ സംഭാവന ചെയ്യുന്നുണ്ട് അർജന്റീന. പ്രതിഭകളെ വളർത്തുന്നതിൽ ഇത്തരം രാജ്യങ്ങളിൽ നടക്കുന്ന അക്കാദമി രീതികളും ക്ലബ്ബ് പരിശീലന പദ്ധതികളുമെല്ലാം എന്തെല്ലാമാണ്? ക്ലബ്ബ് ട്രാൻസ്ഫർ പ്രശ്നങ്ങൾ നിലവിൽ ലോകകപ്പ് കളിക്കുന്ന ടീമുകളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടോ? ഏറെക്കാലമായി ഫ്രാൻസ് ടീമിനെ പരിശീലിപ്പിക്കുന്നത് ദിദിയർ

Political Interference in Courts Is Alarmingly High
In conversation with Asha Achi Joseph, Colin Gonsalves argues that political interference by the ruling party at the Centre has reached alarming levels over the past 11 years, undermining the independence of the judiciary. He says that women seeking justice are often failed by a system influenced by political power. Emphasizing the need for collective action, Gonsalves advocates large-scale, non-v

സുൽത്താൻ മാല
മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ പ്രമേയമാകുന്ന ദീർഘ കവിത. ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമദിനം.

ഹിപ്പോക്രസി ഇല്ലാത്ത ജെൻസി
ഡിജിറ്റൽ കേരളത്തിൻ്റെ സാധ്യതകളെക്കുറിച്ച് പറയുകയാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ: സജി ഗോപിനാഥ്. കേരളത്തിൻ്റെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം എങ്ങനെയൊക്കെ മാറിയെന്നും പറയുന്നു. ദീർഘാഭിമുഖത്തിൻ്റെ അവസാന ഭാഗം.

സെമി ഉറപ്പിച്ചുവോ ഫ്രാൻസ്? ആൻസലോട്ടിയാണ് ബ്രസീലിന്റെ എല്ലാമെല്ലാം...
കളിക്കാരേക്കാൾ ഒരു മാനേജരിൽ വിശ്വാസമർപ്പിച്ച ബ്രസീൽ ടീം ലോകകപ്പ് ചരിത്രത്തിൽ മുമ്പെങ്ങുമുണ്ടായിട്ടില്ല. കാർലോ ആൻസലോട്ടി ഈ ടീമിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ക്വാർട്ടറിൽ ബ്രസീലിന് എതിരാളികളായി ഇംഗ്ലണ്ട് വരുമോയെന്ന കാര്യത്തിൽ പോലും തനിക്ക് സംശയമുണ്ടെന്ന് പറയുന്നു ദിലീപ് പ്രേമചന്ദ്രൻ. ജർമ്മനി ലോക ഫുട്ബോളിൽ ഒന്നുമല്ലാതായി പോവുന്നതിന് പല കാരണങ്ങളുണ്ട്. Bundesligaയിലോ ദേശീയ ടീമിലോ ജർമ്മൻകാരനായ ഒരു സ്ട

Is Cookery Becoming a Mockery?
In this conversation, Dr. Rishikesh K.B sits down with Dr. Chef Avin Thaliath - baker, educator, author, and founder of Lavonne - for a wide-ranging exploration of what it means to build a life's work at the intersection of craft and conviction. The dialogue moves fluidly between the technical and the philosophical, between the quiet discipline that underwrites every act of creative expression

BJP വിലയ്ക്കു വാങ്ങുന്ന പ്രതിപക്ഷം
വോട്ടിങ് കണക്കുകളിലെ കൃത്യമായ പ്ലാനിംഗും തെരുവിലിറങ്ങിയുള്ള ശക്തമായ സമരവീര്യവും ഇല്ലാത്ത ഒരു രാഷ്ട്രീയമുന്നണിക്ക്, ഇന്ത്യയിലെ ഏറ്റവും വലിയ കേഡർ പാർട്ടിയായ ബി.ജെ.പിയെയും അവരുടെ ഭരണസംവിധാനങ്ങളെയും നേരിടുക എളുപ്പമാകില്ല. ഈ നയപരമായ ശൂന്യതയും ഐക്യമില്ലായ്മയുമാണ് ഇന്ത്യ മുന്നണിയെ ജനങ്ങൾക്കുമുന്നിൽ വിശ്വസനീയമായ ഒരു ബദലല്ലാതാക്കി മാറ്റുന്നത്-

ഇന്ത്യ ബ്ലോക്കിന്റെ ഭാവി
ഗൗരവാവഹമായ പ്രതിരോധങ്ങൾക്ക് മുൻകൈയെടുക്കാൻ കോൺഗ്രസിനും ഇന്ത്യാമുന്നണിയിലെ മറ്റ് കക്ഷികൾക്കും കഴിയേണ്ടതുണ്ട്. അതിനെ ആശ്രയിച്ചുതന്നെയാണ് അതിന്റെ ഭാവി നിർണ്ണയിക്കപ്പെടുന്നത്. കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

‘ഇന്ത്യ സഖ്യം’ വഴിത്തിരിവിൽ; അതിജീവിക്കുമോ, ശിഥിലീകരണത്തിന്റെ രാഷ്ട്രീയയുക്തിയെ?
ബി.ജെ.പി വിരുദ്ധ സഖ്യത്തിന് കോൺഗ്രസ് അനിവാര്യമാണെങ്കിലും, പ്രാദേശിക സഖ്യകക്ഷികളെ കരുത്തോടെ നയിക്കാനാവശ്യമായ സംഘടനാശക്തി ഇന്ന് കോൺഗ്രസിനില്ല. ഡോ. ടി.ടി. ശ്രീകുമാർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

കോൺഗ്രസ്സേ, കാണുന്നില്ലേ, ദൽഹി തെരുവിലിപ്പോൾ കൂറ പാർട്ടിയാണ്…
ഇന്നുവരെ 40% വോട്ടുപോലും നേടാൻ കഴിയാത്ത, 2025- ൽ കേവല ഭൂരിപക്ഷം പോലും കിട്ടാത്ത ഒരു ഭരണമുന്നണിയെ എന്തുകൊണ്ട് പ്രതിപക്ഷത്തിന് നേരിടാനാകുന്നില്ല? പ്രതിപക്ഷ പാർട്ടികളെ പിളർത്തി, പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഒപ്പിച്ചെടുക്കാനുള്ള ബി.ജെ.പി മിഷന്റെ പാശ്ചാത്തലത്തിൽ, രാധാകൃഷ്ണൻ എം.ജി. എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

ഡിജിറ്റൽ യൂണിവേഴ്സിറ്റി ഡിസൈൻ ചെയ്യുമോ ഡിജിറ്റൽ കേരളത്തെ?
ഡിജിറ്റൽ ലോകം അത്ഭുതകരമായും എല്ലാത്തരം അതിർത്തികളെയും അപ്രസക്തമാക്കിക്കൊണ്ടും ഓരോ നിമിഷവും മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ കേരളത്തിലെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ അനന്തമായ സാധ്യതകളെക്കുറിച്ച് സംസാരിക്കുകയാണ് വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്. കേരളത്തിൻ്റെ അക്കാദമിക് രംഗത്തു മാത്രമല്ല, സമ്പദ് വ്യവസ്ഥയിലും മാനവവിഭവശേഷിയിലും സാമൂഹിക ചലനങ്ങളിലും ക്രിയാത്മകമായി ഇടപെടാനുള്ള സാധ്യതകളാണ് നിലനിൽക്കുന്നത് എന്ന

സിനിമയിൽ അന്നുണ്ടായിരുന്നത് സൗഹൃദം, ഇന്നുള്ളത് ഗ്രൂപ്പിസം
ആദ്യകാല ഷൂട്ടിംഗ് സെറ്റുകളിലെ ഒത്തുചേരലുകളും സൗഹൃദങ്ങളും, തന്റെ സിനിമാ ജീവിതം, നടൻ സുകുമാരന്റെ സിനിമാജീവിതവും വ്യക്തിപരമായ സ്വാധീനവും, A.M.M.A-യിലെ ഭിന്നത തുടങ്ങിയ കാര്യങ്ങൾ തുറന്നുപറയുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തിൽ, നടി മല്ലിക സുകുമാരൻ.

ഓർമകൾക്കും മറവികൾക്കുമിടയിലെ അടിയന്തരാവസ്ഥ
ഇന്ദിരാഗാന്ധി എന്ന രാഷ്ട്രീയ നേതാവിൻ്റെ സ്വാധീനം തലമുറകൾ കടന്നുവരുമ്പോൾ ഉണ്ടായ മറവികൾക്കും, ഓർമകൾക്കും ഇടയിൽ ജനിച്ച തലമുറ ഇന്ദിരാഗാന്ധിയെ ആരാധിച്ചിരുന്നു, ഞാനും. എല്ലാവരും ഉള്ളിൻ്റെയുള്ളിൽ അറിയാതെ ഒരു ഏകാധിപതിയെ ഇഷ്ടപ്പെടുന്നു, ഇന്ത്യയിൽ ജനിച്ചവർ പ്രത്യേകിച്ച്’

ഷീൽഡിനു പിന്നിലെ തൊഴിലാളികൾ: സ്പോർട്സ് വാഷിംഗും തൊഴിൽ ചൂഷണവും
ആഗോള സാഹോദര്യത്തെയും മനുഷ്യാവകാശങ്ങളെയും ഉയര്ത്തിക്കാട്ടാന് ലക്ഷ്യമിടുന്ന ലോകകപ്പ്, അസംഘടിത- കുടിയേറ്റ തൊഴിലാളികളുടെ വ്യവസ്ഥാപിത ചൂഷണത്തെയും വിയർപ്പിനെയും ആശ്രയിച്ചാണ് നിലനിൽക്കുന്നത്. സുസ്ഥിര തൊഴിൽ സാഹചര്യങ്ങളെയും സാമ്പത്തിക നീതിയെയും കുറിച്ചുള്ള ആഗോള പ്രഖ്യാപനങ്ങൾ കോർപ്പറേറ്റ് ലാഭത്തിനുമുന്നിൽ എങ്ങനെ നിഷ്പ്രഭമാകുന്നു എന്ന് പരിശോധിക്കേണ്ടത് സമകാലിക തൊഴിൽ പഠനങ്ങളിൽ അനിവാര്യമാണ്-

എന്തുകൊണ്ട് പുതിയ വൈറൽ രോഗങ്ങൾ?
‘‘കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ലോകാരോഗ്യ രംഗത്തെ ഏറ്റവും വലിയ ആശങ്കകളിൽ ഒന്നാണ് പുതിയ വൈറൽ രോഗങ്ങളുടെ ഉദയം. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന (Zoonotic) രോഗങ്ങൾ ഇതിൽ പ്രധാനമാണ്’’

സാംക്രമിക രോഗങ്ങൾക്കെതിരായ പോരാട്ടം: കേരളത്തിന്റെ വെല്ലുവിളികൾ
രോഗം വന്നശേഷം അറിയുന്ന ഒരു ആരോഗ്യസംവിധാനത്തിൽനിന്ന് രോഗം വരുന്നതിന് മുമ്പ് അറിയുന്ന ഒരു പൊതുജനാരോഗ്യ സംവിധാനത്തിലേക്കുള്ള മാറ്റമാണ് കേരളത്തിന്റെ അടുത്ത വലിയ വെല്ലുവിളി

ഗുരു ഹിന്ദുസന്യാസിയല്ല
ഗുരുവിനെ ഹിന്ദുവൽക്കരിക്കണമെന്ന മനോഭാവമുള്ളവർക്ക് ഗുരു ഹിന്ദുവും ഹിന്ദുസന്യാസിയുമാണ്. ഗുരുവിന്റെ തകർന്ന ചില പരീക്ഷണങ്ങളുടെ ചുവടുപിടിച്ചാണ് ഇക്കൂട്ടർ നിലയുറപ്പിക്കുന്നത്.

‘പാവങ്ങൾ’ അച്ചടിക്കാൻ സ്വന്തം പുസ്തകങ്ങൾ മംഗളോദയത്തിന് ജാമ്യം കൊടുത്ത വള്ളത്തോൾ
‘വള്ളത്തോൾ ഗ്രന്ഥാലയം’ മലയാള പ്രസാധനചരിത്രത്തിൽ നടത്തിയ സാംസ്കാരിക ഇടപെടലുകളെക്കുറിച്ചും വിശദീകരിക്കുന്നു, ഡോ. ശ്രീകുമാർ എ.ജി.

റോബർട്ടോ ബാജിയോയുടെ ആ പെനാൽറ്റി കിക്ക്
റോബർട്ടോ ബാജിയോ എടുത്ത കിക്ക് ഗോൾ പോസ്റ്റിനുമുകളിലൂടെ പുറത്തേക്ക്! ഹൃദയം തകർന്ന്, തല കുനിച്ച് ബാജിയോ റോസ് ബൗൾ മൈതാനത്തിൽ നിൽക്കുന്ന കാഴ്ച വേദനാജനകമായിരുന്നു. ‘ദ മാൻ ഹൂ ഡൈസ് സ്റ്റാൻഡിങ് ’ എന്ന രീതിയിൽ ഈ നിൽപ്പ് പിന്നീട് അറിയപ്പെട്ടു. ബ്രസീലിനെ തോൽപ്പിച്ച് ലോകകപ്പ് ഇറ്റലിയിലേക്ക് കൊണ്ടു വരുമെന്ന് അച്ഛന് കൊടുത്ത വാക്ക് അദ്ദേഹത്തിന് പാലിക്കാൻ കഴിഞ്ഞില്ല- ഉബൈദ് പി.ബി. എഴുതുന്നു.

കളികാണുംനേരം...
അദ്ഭുതകരമായ പാസുകളിലാണ് കളിയുടെയും ജീവിതത്തിന്റെയും സൗന്ദര്യം. വേദനയറിയാത്ത കളിക്കാരൻ കാൽപന്തിലില്ല. വേദനയറിയാത്തവരാരും ജീവിതത്തിലുമില്ല. വി. പ്രവീണ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം

റഫി സാബ്, ദാസേട്ടൻ… എന്റെ ജീവിതം മാറ്റിമറിച്ച പാട്ടുകാർ, പാട്ടുകൾ
ഗായകനായി മാറാനുള്ള യാത്രക്കിടയിൽ തന്റെ ജീവിതം തന്നെ മാറ്റിമറിച്ച മുഹമ്മദ് റഫിയുടെ ഒരു പാട്ടിനെക്കുറിച്ച് കെ.കെ. നിഷാദ് സംസാരിക്കുന്നു. യേശുദാസിന്റെ ആലാപനത്തിലെ പ്രത്യേകതകളെക്കുറിച്ചും മലയാള സിനിമാഗാനങ്ങളുടെ ഭാവുകത്വത്തെ ചിട്ടപ്പെടുത്തിയ സംഗീതസംവിധായകരെക്കുറിച്ചും, പുതിയ കാലത്തുനിന്ന് ഒരു ഗായകൻ സംസാരിക്കുന്നു. സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം.

പലസ്തീൻ മനുഷ്യർക്കിടയിലെ ‘200 മീറ്റർ’
ആമീൻ നെയ്ഫെ സംവിധാനം ചെയ്ത 200 മീറ്റേഴ്സ് പലനിലകളിൽ ഇപ്പോഴും പ്രസക്തമായ പലസ്തീനിയൻ സിനിമയാണ്. ഒരു ജനതയുടെ അതിജീവനത്തിനായുള്ള തത്രപ്പാടുകളെ ഹൃദയഭേദകമാംവിധം കാട്ടിത്തരുമ്പോഴും പലസ്തീൻ ജീവിതത്തിന്റെ ഉൾക്കരുത്തും എല്ലാ സംഘർഷങ്ങൾക്കും അപ്പുറത്തുള്ള ജീവിതത്തോടുള്ള സരളമനോഭാവവും ഈ സിനിമ കാട്ടിത്തരും.

NO ADMISSION:THIS IS WORLD CUP!
കടക്കൂ പുറത്ത്. ഇത് വേൾഡ് കപ്പാണ്! ഒരു പാട് രാഷ്ടങ്ങൾ…. വലിയജനസമൂഹം….ജനസഞ്ചയം….പക്ഷേ, സൊമാലിയൻ റഫറി ടെററിസ്റ്റ് ബന്ധമുള്ളവൻ.. ഇറാഖി ടീം സ്റ്റാഫ് ഭീകരതയ്ക്ക് വളം വെച്ചവൻ.. മൊറോക്കോ ഫാൻസിനെ പേടി..ഫിഫയുടെ FOR EVERY ONE എന്ന മുദ്രാവാക്യം കടപുഴകുന്നു. നിരവധി മനുഷ്യാവകാശ പ്രശ്നങ്ങൾ…ഫുട്ബോളിൻ്റെ അമേരിക്കൻ വൽക്കരണമെന്ന ആരോപണങ്ങൾ. ഈ ലോകകപ്പിലെ രാഷ്ട്രീയ അസ്വാരസ്യങ്ങൾ ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര

ഷിഗെല്ലയെക്കുറിച്ച് അറിയേണ്ടതെല്ലാം
സംസ്ഥാനത്ത് ഷിഗല്ല വീണ്ടും വ്യാപിക്കുകയാണ്. വയനാട്ടിലും കൊല്ലത്തുമാണ് ഇതിനോടകം നിലവിൽ രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഷിഗല്ലെയുമായി ബന്ധപ്പെട്ട് പലതരം ആശങ്കകൾ ജനങ്ങൾക്കിടയിൽ രൂപപ്പെട്ടിട്ടുണ്ട്. ഷിഗല്ല ബാക്ടീരിയയെക്കുറിച്ചും അത് പകരാനുള്ള സാഹചര്യങ്ങളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും വിശദീകരിക്കുന്നു ഡോ:നവ്യ തൈക്കാട്ടിൽ

സ്പെയിൻ ലോകകപ്പ് നേടാതിരിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ?
അമ്മാതിരി ടീമാണ് ഇത്തവണത്തെ ലോകകപ്പിനെത്തുന്നത്, complete team. ഫുട്ബോളിലെ സൂര്യവംശിയായ ലാമീൻ യമാലിൻ്റെ തകർപ്പൻ പ്രകടനത്തിന് കാത്തിരിക്കുന്ന കാണികൾ. ഇത്തവണത്തെ ചാമ്പ്യൻമാർ സ്പെയിൻ ആയിരിക്കുമോ? എല്ലാ കാലത്തും കളിക്കു മുമ്പേ കിട്ടാറുള്ള കറുത്ത കുതിരപ്പട്ടം ബെൽജിയത്തിന് ഇത്തവണ കിട്ടാത്തത് എന്തുകൊണ്ട്? എന്താണ് പാരഗ്വെയുടെയും ഉറുഗ്വായുടെയും തുർക്കിയുടെയും ഈജിപ്തിൻ്റെയും ഇറാൻ്റെയും സൗദിയുടെയും സാധ്യതകൾ?

സ്കൂളിൽ പോകാൻ പേടിക്കുന്ന അധ്യാപകർ
ഇന്ന് ഒട്ടുമിക്ക അധ്യാപകരും ബൗദ്ധികമായ ആവേശത്തോടെയോ ആത്മവിശ്വാസത്തോടെയോ അല്ല ക്ലാസ് മുറികളിലേക്ക് നടക്കുന്നത്; നിതാന്ത ജാഗ്രതയോടും, പ്രതിരോധമനോഭാവത്തോടും, ഭയത്തോടും കൂടിയാണ്. ഈ ഭയം നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതിക്ക് സംഭവിച്ച ആഴത്തിലുള്ള സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക പരിവർത്തനങ്ങളുടെ അനന്തരഫലമാണ്- താജ് മൻസൂർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം

PELOTA MÁGICA: CR7ന്റെ ലാസ്റ്റ് കപ്പ് പോർച്ചുഗലിന്റെ സൂപ്പർ ടീം
പെലോത്ത മാജിക്കയിൽ ഈ എപ്പിസോഡിൽ ജർമ്മനിയുടെയും കാനഡയുടെയും പോർച്ചുഗലിൻ്റെയും സാധ്യതകൾ വിശകലനം ചെയ്യുന്നു. ഈ ലോകകപ്പിൽ കപ്പടിക്കാനുള്ള സാധ്യത ഏറെ കൽപിക്കപ്പെടുന്ന ടീമാണ് പോർച്ചുഗൽ ടീം. ഒരു പക്ഷേ, ഇന്നത്തെ റൊണാൾഡോയേക്കാൾ മികച്ച കളിക്കാർ ഉള്ള സമ്പൂർണ ടീമാണ് പോർച്ചുഗലിൻ്റെത്. ജർമനിയാവട്ടെ പതിവുപോലെ വമ്പൻ ടീമുമായിത്തന്നെയാണ് ഇത്തവണയും എത്തുന്നത്. കൂടെ, ലോകകപ്പ് മത്സരങ്ങളിലെ എക്കാലത്തെയും മികച്ച മത്സരങ്

ധർമ്മേന്ദ്ര പ്രധാൻ എന്തിന് പാറ്റകളെ പേടിക്കണം?
പരമ്പരാഗത രാഷ്ട്രീയപാർട്ടികളും ഭരണകൂടങ്ങളും പരിഗണിക്കാത്ത പുതിയ തലമുറയുടെ പ്രശ്നങ്ങളെ മുൻനിർത്തിയുള്ള ഇടപെടൽ, പുതിയ കാലത്ത് അനിവാര്യമായ ഒരു രാഷ്ട്രീയപ്രവർത്തനം കൂടിയാണ്. രാഹുൽ പി. സി എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

ഇലേ മഴയ്ക്കൊരു കുറവുമില്ലല്ലോടീ. ഇടീം മിന്നലും വരുന്നെന്ന് തോന്നുന്നു.
ഇലേ മഴ പിന്നേം കൂടുവാണല്ലോ? നമ്മളെ ആരേലും കാണോ ഇവ്ടെന്ന്? ""നീയൊന്ന് മിണ്ടാതിരിക്ക് അന്നമ്മോ, ഈ മഴത്ത് ആരും വരില്ല. പ്രത്യേകിച്ചും ഈ പൊന്തേലേക്ക്'' ""ഇലേ എനിക്ക് ഇപ്പോൾ പാപ്പനേം ചേട്ടനേം കാണാൻ തോന്നുവാ..'' ""എന്നാത്തിനാടീ? ചേട്ടൻ മരിച്ച് പോയതല്ലേ, തീവണ്ടി ഒന്ന് വേഗം വന്നാൽ മതിയായിരുന്നു. ഇതിപ്പോൾ തന്നെ ഒരു മണിക്കൂർ ലേറ്റായി''

FIFA WORLD CUP 2026, PELOTA MÁGICA
കളി തുടങ്ങുകയാണ്. 48 ടീമുകൾ. 104 മത്സരങ്ങൾ. മലപ്പുറം തൊട്ട് മാഡ്രിഡ് വരെ, ആരാധകരുടെഎണ്ണാൻ പറ്റാത്ത പ്രവചനങ്ങൾ. പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ കളി തീരും വരെ ട്രൂകോപ്പിയിലുണ്ട്.പെലോത്ത മാജിക്ക! PELOTA MÁGICA - ഒരു ബോളു കൊണ്ട് ഒരു ഗ്രൗണ്ടിൽ നടക്കാനിരിക്കുന്ന ഫുട്ബോൾ മാജിക്കിനെക്കുറിച്ച് ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ തീരും വരെ ദിലീപ്, കമൽറാം സജീവുമായി സംസാരിച്ചുകൊണ്ടേയിരിക്കു

‘വെറും ഗിമ്മിക്ക് ആയിരുന്നെങ്കിൽ രക്തരക്ഷസ് കാണാൻ ഇത്രയും ജനം വരുമോ?’
കലാനിലയം നാടകങ്ങൾ വെറും ഗിമ്മിക്ക് ആണെന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ്, ‘രക്തരക്ഷസ്’ നാടകം കാണാൻ ഒഴുകിയെത്തുന്ന ജനം എന്ന് നാടകത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ കലാനിലയം അനന്തപദ്മനാഭൻ. മലയാള നാടകവേദിയെ കുറിച്ചുപറയുമ്പോൾ കലാനിലയം കൃഷ്ണൻനായരെയോ കലാനിലയം അമ്മിണിക്കുട്ടി അമ്മയെയോ വിസ്മരിക്കാനാകില്ല. കലാനിലയത്തിന്റെ നിലനിൽപ്പിനായി അച്ഛനും അമ്മയും നടത്തിയ പോരാട്ടങ്ങൾ, അമ്മയുടെ അഭിനയജീവിതം, കലാനിലയം നാടകങ്ങ

കഴുകൻകണ്ണുകൾ കണ്ട ലോകം
അജയന് പി.എ. | മുനീര് പി.കെ. | എൻ.ആർ. അനൂപ് | മനില സി. മോഹൻപരമ്പരയുടെ അവസാന ഭാഗം. പരുന്തുകളും കഴുകൻമാരും തമ്മിലെ വ്യത്യാസങ്ങൾ, കഴുകൻ്റെ കാഴ്ച, കഴുകൻ മനുഷ്യരെ മനസ്സിലാക്കുന്ന രീതി, മനുഷ്യർ കഴുകൻമാരേയും മറ്റു ജീവികളെയും മനസ്സിലാക്കുന്നതിലെ പ്രശ്നങ്ങൾ തുടങ്ങി ജീവലോകത്തിൻ്റെ വൈവിധ്യത്തേയും നിലനിൽപ്പിൻ്റെ ജൈവരാഷ്ട്രീയവും സംസാരിക്കുന്നു.

സച്ചിനേക്കാൾ കേമനാകുമോ സൂര്യവംശി?
ലോകക്രിക്കറ്റിലെ പുതിയ വൈഭവമാണ് സൂര്യവംശിയെന്ന പതിനഞ്ചുകാരൻ. ഇന്ത്യക്കാരുടെ ക്രിക്കറ്റ് അഭിമാനത്തെ തന്നെ ഉജ്വലമായി പുനർനിർമിച്ച സച്ചിൻ ടെൻഡുൽക്കർക്ക് ശേഷം, ഇതിഹാസമായി ജനിക്കുകയാണോ സൂര്യവംശി? എന്തൊക്കെ പറഞ്ഞാലും സച്ചിനോളമെത്തില്ല എന്ന വിലയിരുത്തലിൽ സത്യമുണ്ടോ? പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.

BJP വിലയ്ക്കു വാങ്ങുന്ന പ്രതിപക്ഷം
വോട്ടിങ് കണക്കുകളിലെ കൃത്യമായ പ്ലാനിംഗും തെരുവിലിറങ്ങിയുള്ള ശക്തമായ സമരവീര്യവും ഇല്ലാത്ത ഒരു രാഷ്ട്രീയമുന്നണിക്ക്, ഇന്ത്യയിലെ ഏറ്റവും വലിയ കേഡർ പാർട്ടിയായ ബി.ജെ.പിയെയും അവരുടെ ഭരണസംവിധാനങ്ങളെയും നേരിടുക എളുപ്പമാകില്ല. ഈ നയപരമായ ശൂന്യതയും ഐക്യമില്ലായ്മയുമാണ് ഇന്ത്യ മുന്നണിയെ ജനങ്ങൾക്കുമുന്നിൽ വിശ്വസനീയമായ ഒരു ബദലല്ലാതാക്കി മാറ്റുന്നത്- മുജീബ് റഹ്മാൻ കിനാലൂർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം

രക്ഷിതാക്കളുടെ അകമ്പടിയില്ലാതെ വിദ്യാർത്ഥിയ്ക്ക് പുറത്തിറങ്ങാൻ കഴിയുന്ന ഒരു അധ്യയന വർഷത്തെക്കുറിച്ച്…
അക്കാദമിക വർഷം എന്നത് വിദ്യാലയ പ്രവർത്തനങ്ങളുടെ ഔദ്യോഗിക കാലയളവ് മാത്രമാണ്. പഠനത്തിന്റേതല്ല. പഠനം ആഘോഷപൂർവ്വം ആരംഭിക്കുകയും അധ്യയനത്തിലൂടെയും പരീക്ഷകളിലൂടെയും മുന്നേറുകയും ഒടുവിൽ അവസാനിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് ഓരോ അക്കാദമിക വർഷത്തിൻ്റെയും പ്രത്യേകത. നന്ദിത നന്ദകുമാർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം

കമല സുരയ്യ; പരിചിത പ്രണയങ്ങളിലെ അപരിചിത സ്വാതന്ത്ര്യം
മാധവിക്കുട്ടിയുടെ കൃതികൾ അവരുടെ പ്രണയാന്വേഷണത്തിന്റെ ഭാഗമായിരുന്നു. ജീവിതവും അതു തന്നെയായിരുന്നു. കമല സുരയ്യ വിടപറഞ്ഞിട്ട് ഇന്നേക്ക് 17 വർഷം തികയുന്നു.

കഴുകൻമാർക്ക് എന്ത് സംഭവിച്ചു?
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കഴുകൻമാരുടെ അതിവേഗമുള്ള വംശനാശത്തിന് കാരണമായതെന്ത് എന്ന് വിശദീകരിക്കുകയാണ് കഴുകൻമാരുടെ കഥയുടെ രണ്ടാം ഭാഗത്തിൽ. ഒരു ജീവിവർഗ്ഗത്തിൻ്റെ വംശനാശം മനുഷ്യരുൾപ്പെടെയുള്ള ജീവലോകത്തിൻ്റെ ദൈനംദിന ജീവിതത്തെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നത് എങ്ങനെയെന്ന് വിശകലനം ചെയുന്നു. അജയന് പി.എ. | മുനീര് പി.കെ. | എൻ.ആർ. അനൂപ് | മനില സി. മോഹൻ

പട്ടാളജീവിതത്തിൽ നിന്ന് കുട്ടിക്കഥകളുമുണ്ടാകും
‘‘പട്ടാളത്തിൽ ഞാൻ അനുഭവിച്ച അസ്വാതന്ത്ര്യവും വീർപ്പുമുട്ടലും എല്ലാം എന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടാവാം’’- കുട്ടിക്കഥയെഴുത്തിന്റെ അപൂർവമായ ഒരു പ്രേരണാലോകത്തെക്കുറിച്ച് , നാടകപ്രവർത്തകനും റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘ഒലിവ് ഇലകൾക്കിടയിൽ നിന്ന് ഒരു പൂമ്പാറ്റക്കുഞ്ഞ്’ എന്ന കുട്ടിക്കഥാസമാഹാരത്തിന്റെ രചയിതാവുമായ രാധാകൃഷ്ണൻ പേരാമ്പ്ര എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

ആരാണ് കഴുകൻ?
കഴുകൻ എന്ന പക്ഷിയുടെ ജീവിതം പൊതു മനുഷ്യർക്ക് മനസ്സിലാവുന്നതിനും എത്രയോ ഉയരവും വ്യാപ്തിയുമുള്ളതാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉടനീളം വലിയ തോതിൽ വംശനാശത്തിന് വിധേയരായ കഴുകൻമാരുടെ സമഗ്രമായ ചരിത്രവും വർത്തമാനവും പറയുന്ന ഈ സംഭാഷണം ജൈവലോകത്ത് ഓരോ ജീവജാലവും എത്രമാത്രം പ്രധാനമാണ് എന്ന് വ്യക്തമാക്കുന്നു. കേരളത്തിൽ വയനാട്ടിൽ മാത്രമാണ് കഴുകൻമാരുളളത്. ദീർഘ സംഭാഷണത്തിൻ്റെ ആദ്യ ഭാഗത്ത് കഴുകൻമാരുടെ പരിണാമ ചരിത്രം, പ

ഇന്ദിരയ്ക്കു മാത്രമായിരുന്നില്ല, നെഹ്റു അയച്ച ആ കത്തുകൾ…
1928 ജൂൺ 25 നാണ് നെഹ്റു ഇന്ദിരയ്ക്ക്, തന്നെ കത്തുകളുടെ പരമ്പരയിലെ ആദ്യ കത്ത് എഴുതുന്നത്. പിന്നീട് ഇന്ത്യയിൽ ഏറ്റവും കൂടുതൽ അച്ചടിക്കുകയും വായിക്കപ്പെടുകയും, പരിഭാഷപ്പെടുത്തുകയും ചെയ്ത കൃതികളിലൊന്നായി, ഒരച്ഛൻ മകൾക്കയച്ച കത്തുകൾ. നെഹ്റു ഈ കത്തുകൾ എഴുതിയതിനുപുറകിൽ ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നു- ഡോ. നിസാർ കിഴക്കയിൽ എഴുതുന്നു.ഇന്ന് ജവഹർലാൽ നെഹ്രുവിന്റെ ചരമ ദിനം.

ലോകകപ്പ് 2026: ന്യൂയോർക്കിൽ ആരുയർത്തും ലോകകിരീടം?
ഫുട്ബോൾ അനിശ്ചിതത്വങ്ങളുടെ കളിക്കളമാണ്. അതിനാൽ മത്സരം ആര് ജയിക്കുമെന്നോ ലോകകിരീടം ആര് നേടുമെന്നോ ഒക്കെ മുൻകൂട്ടി പ്രവചിക്കുക അസാധ്യമാണ്. പ്രതിഭാശാലികളായ കളിക്കാരും അവരെ നയിക്കുന്ന പരിശീലകരും അപ്രതീക്ഷിത മുന്നേറ്റം നടത്തുന്ന കളിക്കാരും ടീമുകളുമെല്ലാം ലോകകപ്പ് വേദിയിൽ തങ്ങളുടെ മാറ്റുരയ്ക്കും. ചരിത്രത്തിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ഫുട്ബോൾ ലോകകപ്പിനാണ് ഇത്തവണ ലോകം സാക്ഷ്യം വഹിക്കാൻ പോവുന്നത്. ന്യ

അപാരമായ സ്വാതന്ത്ര്യത്തോടെ ആനന്ദകരമായ കളികൾ
റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘ഒരു കാടരികുകഥ’ എന്ന കുട്ടികളുടെ നോവലിലേക്ക് എത്തിച്ചേർന്ന സർഗാത്മക അനുഭവം എഴുതുകയാണ് ജെ. ദേവിക. ഭാഷാതലത്തിൽ വാക്കുകളെയും സങ്കല്പനങ്ങളെയും രൂപപ്പെടുത്താൻ- അവയെ ഉണ്ടാക്കുകയും അഴിക്കുകയും കൂട്ടിക്കെട്ടുകയും ചെയ്യുന്നതിൻെറ ആനന്ദകരമായ കളിയിലേർപ്പെടാൻ- ഈ വ്യവഹാരം തരുന്ന സ്വാതന്ത്ര്യം അതുല്യമാണെന്ന് അവർ പറയുന്നു.

അയർലണ്ടിൽ ഒരു മലയാളി ഡോക്ടർ
സാഹിത്യത്തിൻ്റെയും വിപ്ലവത്തിൻ്റെയും രസകരമായ അനുഷ്ഠാനങ്ങളുടെയും നാടായ അയർലണ്ടിൽ ചികിത്സാരംഗത്ത് എത്തിച്ചേർന്ന ഒരു തൃശൂർക്കാരൻ ഡോക്ടറുടെ കഥയാണിത്. സാമുവൽ ബെക്കെറ്റും ബെർനാർഡ് ഷായും കടന്ന് ഐറിഷ് വിമോചന ഗാഥയിലൂടെ കഥ പറഞ്ഞ് അയർലണ്ടിലെ ഡോക്ടർമാരെക്കുറിച്ചും ചികിത്സയെക്കുറിച്ചും പറയുന്ന രണ്ടാം ഭാഗം.

എൻട്രൻസ് പരീക്ഷ എന്ന വിശുദ്ധ പശുവും ചില വെള്ളാനകളും | ഡോ. ജോസഫ് കെ. ജോബ്
എൻട്രൻസ് പരീക്ഷകൾ പലപ്പോഴും സങ്കൽപ്പങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണയേക്കാൾ മനഃപാഠമാക്കുന്നതിനും വസ്തുതകളുടെ പുനർനിർമ്മാണത്തിനും ആവശ്യത്തിലേറെ പ്രാധാന്യം നൽകുന്നവയാണ്. ഇത് വിദ്യാർത്ഥികളുടെ വിമർശനാത്മക ചിന്താ കഴിവുകൾ വികസിപ്പിക്കുന്നതിനോ ബദൽ പരിഹാരങ്ങളും സർഗ്ഗാത്മകതയും കണ്ടെത്തുന്നതിനോ സഹായകമാകുന്നില്ല

ധോണിയും മറഡോണയും തമ്മിലെന്ത്?
ചെപ്പോക്കിൽ കഴിഞ്ഞ ദിവസം കാണികളോട് കൈ ഉയർത്തി വീശി ഒരു വിട പറയലിൻ്റെ സൂചന നൽകുകയായിരുന്നോ എം.എസ് ധോണി? ഫോം മങ്ങിയ ശേഷം പിന്നെയും കളിച്ച്, പണ്ടെന്തൊരു കളിക്കാരനായിരുന്നു എന്ന് മറഡോണ വിലയിരുത്തപ്പെട്ടത് പോലെ എന്തായാലും ധോണിയുടെ കാര്യത്തിൽ സംഭവിച്ചില്ലെന്ന ആശ്വാസത്തിലാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രൻ. ദിലീപുമായി കമൽറാം സജീവ് സംസാരിക്കുന്നു.

അത്രമേൽ പ്രണയം നിറഞ്ഞ പാട്ടുകൾ, പാട്ടുകാരൻ...
25 വർഷമായി പിന്നണിഗാനരംഗത്ത് പ്രവർത്തിക്കുന്ന ഗായകനും സംഗീതസംവിധായകനുമായ കെ.കെ. നിഷാദ്, താൻ സ്വയം വെട്ടിയുണ്ടാക്കിയ സംഗീതയാത്രയെക്കുറിച്ച് സംസാരിക്കുന്നു. ‘ഗന്ധർവസംഗീതം’ എന്ന റിയാലിറ്റി ഷോയിൽനിന്നു തുടങ്ങിയ ആ യാത്രക്കിടയിൽ മലയാളികൾ നെഞ്ചേറ്റിയ പ്രണയഗാനങ്ങളെക്കുറിച്ചും ഹിറ്റുകളെക്കുറിച്ചും അദ്ദേഹം സനിത മനോഹറുമായി സംസാരിക്കുന്നു. ഗായിക കെ.എസ്. ചിത്രയുമായുള്ള ആത്മബന്ധത്തെക്കുറിച്ചും പി. ജയചന്ദ്രനെപ്പ
Recommended

ANI Podcast with Smita Prakash

Osho Hindi Podcast

Ente Ormmakkay | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast

The CHRO Mindset

Kaalkatha -The world of stories

Gulati Brothers Rap!

Inspirational Messages and Prayers

Puthiyathalaimurai Podcast

All Things Policy

The Achiever's Talk

Urdu zubaan with Adhuri Hayat

Tamil Audio Bible - தமிழ் ஒலி வேதாகமம்