
Truecopy THINK - Malayalam Podcasts
Truecopy THINK is a daily updated digital platform for quality, in-depth journalism. It hosts multimedia content including long reads, podcasts, analyses, interviews, talks, and documentaries on subjects ranging from politics and culture to science and literature. The podcast is in Malayalam, catering to the Malayali diaspora.
Episodes
Is Cookery Becoming a Mockery?
In this conversation, Dr. Rishikesh K.B sits down with Dr. Chef Avin Thaliath - baker, educator, author, and founder of Lavonne - for a wide-ranging exploration of what it means to build a life's work at the intersection of craft and conviction. The dialogue moves fluidly between the technical and the philosophical, between the quiet discipline that underwrites every act of creative expression
BJP വിലയ്ക്കു വാങ്ങുന്ന പ്രതിപക്ഷം
വോട്ടിങ് കണക്കുകളിലെ കൃത്യമായ പ്ലാനിംഗും തെരുവിലിറങ്ങിയുള്ള ശക്തമായ സമരവീര്യവും ഇല്ലാത്ത ഒരു രാഷ്ട്രീയമുന്നണിക്ക്, ഇന്ത്യയിലെ ഏറ്റവും വലിയ കേഡർ പാർട്ടിയായ ബി.ജെ.പിയെയും അവരുടെ ഭരണസംവിധാനങ്ങളെയും നേരിടുക എളുപ്പമാകില്ല. ഈ നയപരമായ ശൂന്യതയും ഐക്യമില്ലായ്മയുമാണ് ഇന്ത്യ മുന്നണിയെ ജനങ്ങൾക്കുമുന്നിൽ വിശ്വസനീയമായ ഒരു ബദലല്ലാതാക്കി മാറ്റുന്നത്-
ഇന്ത്യ ബ്ലോക്കിന്റെ ഭാവി
ഗൗരവാവഹമായ പ്രതിരോധങ്ങൾക്ക് മുൻകൈയെടുക്കാൻ കോൺഗ്രസിനും ഇന്ത്യാമുന്നണിയിലെ മറ്റ് കക്ഷികൾക്കും കഴിയേണ്ടതുണ്ട്. അതിനെ ആശ്രയിച്ചുതന്നെയാണ് അതിന്റെ ഭാവി നിർണ്ണയിക്കപ്പെടുന്നത്. കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
‘ഇന്ത്യ സഖ്യം’ വഴിത്തിരിവിൽ; അതിജീവിക്കുമോ, ശിഥിലീകരണത്തിന്റെ രാഷ്ട്രീയയുക്തിയെ?
ബി.ജെ.പി വിരുദ്ധ സഖ്യത്തിന് കോൺഗ്രസ് അനിവാര്യമാണെങ്കിലും, പ്രാദേശിക സഖ്യകക്ഷികളെ കരുത്തോടെ നയിക്കാനാവശ്യമായ സംഘടനാശക്തി ഇന്ന് കോൺഗ്രസിനില്ല. ഡോ. ടി.ടി. ശ്രീകുമാർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
കോൺഗ്രസ്സേ, കാണുന്നില്ലേ, ദൽഹി തെരുവിലിപ്പോൾ കൂറ പാർട്ടിയാണ്…
ഇന്നുവരെ 40% വോട്ടുപോലും നേടാൻ കഴിയാത്ത, 2025- ൽ കേവല ഭൂരിപക്ഷം പോലും കിട്ടാത്ത ഒരു ഭരണമുന്നണിയെ എന്തുകൊണ്ട് പ്രതിപക്ഷത്തിന് നേരിടാനാകുന്നില്ല? പ്രതിപക്ഷ പാർട്ടികളെ പിളർത്തി, പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഒപ്പിച്ചെടുക്കാനുള്ള ബി.ജെ.പി മിഷന്റെ പാശ്ചാത്തലത്തിൽ, രാധാകൃഷ്ണൻ എം.ജി. എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
ഡിജിറ്റൽ യൂണിവേഴ്സിറ്റി ഡിസൈൻ ചെയ്യുമോ ഡിജിറ്റൽ കേരളത്തെ?
ഡിജിറ്റൽ ലോകം അത്ഭുതകരമായും എല്ലാത്തരം അതിർത്തികളെയും അപ്രസക്തമാക്കിക്കൊണ്ടും ഓരോ നിമിഷവും മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ കേരളത്തിലെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ അനന്തമായ സാധ്യതകളെക്കുറിച്ച് സംസാരിക്കുകയാണ് വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്. കേരളത്തിൻ്റെ അക്കാദമിക് രംഗത്തു മാത്രമല്ല, സമ്പദ് വ്യവസ്ഥയിലും മാനവവിഭവശേഷിയിലും സാമൂഹിക ചലനങ്ങളിലും ക്രിയാത്മകമായി ഇടപെടാനുള്ള സാധ്യതകളാണ് നിലനിൽക്കുന്നത് എന്ന
സിനിമയിൽ അന്നുണ്ടായിരുന്നത് സൗഹൃദം, ഇന്നുള്ളത് ഗ്രൂപ്പിസം
ആദ്യകാല ഷൂട്ടിംഗ് സെറ്റുകളിലെ ഒത്തുചേരലുകളും സൗഹൃദങ്ങളും, തന്റെ സിനിമാ ജീവിതം, നടൻ സുകുമാരന്റെ സിനിമാജീവിതവും വ്യക്തിപരമായ സ്വാധീനവും, A.M.M.A-യിലെ ഭിന്നത തുടങ്ങിയ കാര്യങ്ങൾ തുറന്നുപറയുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തിൽ, നടി മല്ലിക സുകുമാരൻ.
ഓർമകൾക്കും മറവികൾക്കുമിടയിലെ അടിയന്തരാവസ്ഥ
ഇന്ദിരാഗാന്ധി എന്ന രാഷ്ട്രീയ നേതാവിൻ്റെ സ്വാധീനം തലമുറകൾ കടന്നുവരുമ്പോൾ ഉണ്ടായ മറവികൾക്കും, ഓർമകൾക്കും ഇടയിൽ ജനിച്ച തലമുറ ഇന്ദിരാഗാന്ധിയെ ആരാധിച്ചിരുന്നു, ഞാനും. എല്ലാവരും ഉള്ളിൻ്റെയുള്ളിൽ അറിയാതെ ഒരു ഏകാധിപതിയെ ഇഷ്ടപ്പെടുന്നു, ഇന്ത്യയിൽ ജനിച്ചവർ പ്രത്യേകിച്ച്’
ഷീൽഡിനു പിന്നിലെ തൊഴിലാളികൾ: സ്പോർട്സ് വാഷിംഗും തൊഴിൽ ചൂഷണവും
ആഗോള സാഹോദര്യത്തെയും മനുഷ്യാവകാശങ്ങളെയും ഉയര്ത്തിക്കാട്ടാന് ലക്ഷ്യമിടുന്ന ലോകകപ്പ്, അസംഘടിത- കുടിയേറ്റ തൊഴിലാളികളുടെ വ്യവസ്ഥാപിത ചൂഷണത്തെയും വിയർപ്പിനെയും ആശ്രയിച്ചാണ് നിലനിൽക്കുന്നത്. സുസ്ഥിര തൊഴിൽ സാഹചര്യങ്ങളെയും സാമ്പത്തിക നീതിയെയും കുറിച്ചുള്ള ആഗോള പ്രഖ്യാപനങ്ങൾ കോർപ്പറേറ്റ് ലാഭത്തിനുമുന്നിൽ എങ്ങനെ നിഷ്പ്രഭമാകുന്നു എന്ന് പരിശോധിക്കേണ്ടത് സമകാലിക തൊഴിൽ പഠനങ്ങളിൽ അനിവാര്യമാണ്-
എന്തുകൊണ്ട് പുതിയ വൈറൽ രോഗങ്ങൾ?
‘‘കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ലോകാരോഗ്യ രംഗത്തെ ഏറ്റവും വലിയ ആശങ്കകളിൽ ഒന്നാണ് പുതിയ വൈറൽ രോഗങ്ങളുടെ ഉദയം. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന (Zoonotic) രോഗങ്ങൾ ഇതിൽ പ്രധാനമാണ്’’
സാംക്രമിക രോഗങ്ങൾക്കെതിരായ പോരാട്ടം: കേരളത്തിന്റെ വെല്ലുവിളികൾ
രോഗം വന്നശേഷം അറിയുന്ന ഒരു ആരോഗ്യസംവിധാനത്തിൽനിന്ന് രോഗം വരുന്നതിന് മുമ്പ് അറിയുന്ന ഒരു പൊതുജനാരോഗ്യ സംവിധാനത്തിലേക്കുള്ള മാറ്റമാണ് കേരളത്തിന്റെ അടുത്ത വലിയ വെല്ലുവിളി
ഗുരു ഹിന്ദുസന്യാസിയല്ല
ഗുരുവിനെ ഹിന്ദുവൽക്കരിക്കണമെന്ന മനോഭാവമുള്ളവർക്ക് ഗുരു ഹിന്ദുവും ഹിന്ദുസന്യാസിയുമാണ്. ഗുരുവിന്റെ തകർന്ന ചില പരീക്ഷണങ്ങളുടെ ചുവടുപിടിച്ചാണ് ഇക്കൂട്ടർ നിലയുറപ്പിക്കുന്നത്.
‘പാവങ്ങൾ’ അച്ചടിക്കാൻ സ്വന്തം പുസ്തകങ്ങൾ മംഗളോദയത്തിന് ജാമ്യം കൊടുത്ത വള്ളത്തോൾ
‘വള്ളത്തോൾ ഗ്രന്ഥാലയം’ മലയാള പ്രസാധനചരിത്രത്തിൽ നടത്തിയ സാംസ്കാരിക ഇടപെടലുകളെക്കുറിച്ചും വിശദീകരിക്കുന്നു, ഡോ. ശ്രീകുമാർ എ.ജി.
റോബർട്ടോ ബാജിയോയുടെ ആ പെനാൽറ്റി കിക്ക്
റോബർട്ടോ ബാജിയോ എടുത്ത കിക്ക് ഗോൾ പോസ്റ്റിനുമുകളിലൂടെ പുറത്തേക്ക്! ഹൃദയം തകർന്ന്, തല കുനിച്ച് ബാജിയോ റോസ് ബൗൾ മൈതാനത്തിൽ നിൽക്കുന്ന കാഴ്ച വേദനാജനകമായിരുന്നു. ‘ദ മാൻ ഹൂ ഡൈസ് സ്റ്റാൻഡിങ് ’ എന്ന രീതിയിൽ ഈ നിൽപ്പ് പിന്നീട് അറിയപ്പെട്ടു. ബ്രസീലിനെ തോൽപ്പിച്ച് ലോകകപ്പ് ഇറ്റലിയിലേക്ക് കൊണ്ടു വരുമെന്ന് അച്ഛന് കൊടുത്ത വാക്ക് അദ്ദേഹത്തിന് പാലിക്കാൻ കഴിഞ്ഞില്ല- ഉബൈദ് പി.ബി. എഴുതുന്നു.
കളികാണുംനേരം...
അദ്ഭുതകരമായ പാസുകളിലാണ് കളിയുടെയും ജീവിതത്തിന്റെയും സൗന്ദര്യം. വേദനയറിയാത്ത കളിക്കാരൻ കാൽപന്തിലില്ല. വേദനയറിയാത്തവരാരും ജീവിതത്തിലുമില്ല. വി. പ്രവീണ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം
റഫി സാബ്, ദാസേട്ടൻ… എന്റെ ജീവിതം മാറ്റിമറിച്ച പാട്ടുകാർ, പാട്ടുകൾ
ഗായകനായി മാറാനുള്ള യാത്രക്കിടയിൽ തന്റെ ജീവിതം തന്നെ മാറ്റിമറിച്ച മുഹമ്മദ് റഫിയുടെ ഒരു പാട്ടിനെക്കുറിച്ച് കെ.കെ. നിഷാദ് സംസാരിക്കുന്നു. യേശുദാസിന്റെ ആലാപനത്തിലെ പ്രത്യേകതകളെക്കുറിച്ചും മലയാള സിനിമാഗാനങ്ങളുടെ ഭാവുകത്വത്തെ ചിട്ടപ്പെടുത്തിയ സംഗീതസംവിധായകരെക്കുറിച്ചും, പുതിയ കാലത്തുനിന്ന് ഒരു ഗായകൻ സംസാരിക്കുന്നു. സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം.
പലസ്തീൻ മനുഷ്യർക്കിടയിലെ ‘200 മീറ്റർ’
ആമീൻ നെയ്ഫെ സംവിധാനം ചെയ്ത 200 മീറ്റേഴ്സ് പലനിലകളിൽ ഇപ്പോഴും പ്രസക്തമായ പലസ്തീനിയൻ സിനിമയാണ്. ഒരു ജനതയുടെ അതിജീവനത്തിനായുള്ള തത്രപ്പാടുകളെ ഹൃദയഭേദകമാംവിധം കാട്ടിത്തരുമ്പോഴും പലസ്തീൻ ജീവിതത്തിന്റെ ഉൾക്കരുത്തും എല്ലാ സംഘർഷങ്ങൾക്കും അപ്പുറത്തുള്ള ജീവിതത്തോടുള്ള സരളമനോഭാവവും ഈ സിനിമ കാട്ടിത്തരും.
NO ADMISSION:THIS IS WORLD CUP!
കടക്കൂ പുറത്ത്. ഇത് വേൾഡ് കപ്പാണ്! ഒരു പാട് രാഷ്ടങ്ങൾ…. വലിയജനസമൂഹം….ജനസഞ്ചയം….പക്ഷേ, സൊമാലിയൻ റഫറി ടെററിസ്റ്റ് ബന്ധമുള്ളവൻ.. ഇറാഖി ടീം സ്റ്റാഫ് ഭീകരതയ്ക്ക് വളം വെച്ചവൻ.. മൊറോക്കോ ഫാൻസിനെ പേടി..ഫിഫയുടെ FOR EVERY ONE എന്ന മുദ്രാവാക്യം കടപുഴകുന്നു. നിരവധി മനുഷ്യാവകാശ പ്രശ്നങ്ങൾ…ഫുട്ബോളിൻ്റെ അമേരിക്കൻ വൽക്കരണമെന്ന ആരോപണങ്ങൾ. ഈ ലോകകപ്പിലെ രാഷ്ട്രീയ അസ്വാരസ്യങ്ങൾ ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര
ഷിഗെല്ലയെക്കുറിച്ച് അറിയേണ്ടതെല്ലാം
സംസ്ഥാനത്ത് ഷിഗല്ല വീണ്ടും വ്യാപിക്കുകയാണ്. വയനാട്ടിലും കൊല്ലത്തുമാണ് ഇതിനോടകം നിലവിൽ രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഷിഗല്ലെയുമായി ബന്ധപ്പെട്ട് പലതരം ആശങ്കകൾ ജനങ്ങൾക്കിടയിൽ രൂപപ്പെട്ടിട്ടുണ്ട്. ഷിഗല്ല ബാക്ടീരിയയെക്കുറിച്ചും അത് പകരാനുള്ള സാഹചര്യങ്ങളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും വിശദീകരിക്കുന്നു ഡോ:നവ്യ തൈക്കാട്ടിൽ
സ്പെയിൻ ലോകകപ്പ് നേടാതിരിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ?
അമ്മാതിരി ടീമാണ് ഇത്തവണത്തെ ലോകകപ്പിനെത്തുന്നത്, complete team. ഫുട്ബോളിലെ സൂര്യവംശിയായ ലാമീൻ യമാലിൻ്റെ തകർപ്പൻ പ്രകടനത്തിന് കാത്തിരിക്കുന്ന കാണികൾ. ഇത്തവണത്തെ ചാമ്പ്യൻമാർ സ്പെയിൻ ആയിരിക്കുമോ? എല്ലാ കാലത്തും കളിക്കു മുമ്പേ കിട്ടാറുള്ള കറുത്ത കുതിരപ്പട്ടം ബെൽജിയത്തിന് ഇത്തവണ കിട്ടാത്തത് എന്തുകൊണ്ട്? എന്താണ് പാരഗ്വെയുടെയും ഉറുഗ്വായുടെയും തുർക്കിയുടെയും ഈജിപ്തിൻ്റെയും ഇറാൻ്റെയും സൗദിയുടെയും സാധ്യതകൾ?
സ്കൂളിൽ പോകാൻ പേടിക്കുന്ന അധ്യാപകർ
ഇന്ന് ഒട്ടുമിക്ക അധ്യാപകരും ബൗദ്ധികമായ ആവേശത്തോടെയോ ആത്മവിശ്വാസത്തോടെയോ അല്ല ക്ലാസ് മുറികളിലേക്ക് നടക്കുന്നത്; നിതാന്ത ജാഗ്രതയോടും, പ്രതിരോധമനോഭാവത്തോടും, ഭയത്തോടും കൂടിയാണ്. ഈ ഭയം നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതിക്ക് സംഭവിച്ച ആഴത്തിലുള്ള സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക പരിവർത്തനങ്ങളുടെ അനന്തരഫലമാണ്- താജ് മൻസൂർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം
PELOTA MÁGICA: CR7ന്റെ ലാസ്റ്റ് കപ്പ് പോർച്ചുഗലിന്റെ സൂപ്പർ ടീം
പെലോത്ത മാജിക്കയിൽ ഈ എപ്പിസോഡിൽ ജർമ്മനിയുടെയും കാനഡയുടെയും പോർച്ചുഗലിൻ്റെയും സാധ്യതകൾ വിശകലനം ചെയ്യുന്നു. ഈ ലോകകപ്പിൽ കപ്പടിക്കാനുള്ള സാധ്യത ഏറെ കൽപിക്കപ്പെടുന്ന ടീമാണ് പോർച്ചുഗൽ ടീം. ഒരു പക്ഷേ, ഇന്നത്തെ റൊണാൾഡോയേക്കാൾ മികച്ച കളിക്കാർ ഉള്ള സമ്പൂർണ ടീമാണ് പോർച്ചുഗലിൻ്റെത്. ജർമനിയാവട്ടെ പതിവുപോലെ വമ്പൻ ടീമുമായിത്തന്നെയാണ് ഇത്തവണയും എത്തുന്നത്. കൂടെ, ലോകകപ്പ് മത്സരങ്ങളിലെ എക്കാലത്തെയും മികച്ച മത്സരങ്
ധർമ്മേന്ദ്ര പ്രധാൻ എന്തിന് പാറ്റകളെ പേടിക്കണം?
പരമ്പരാഗത രാഷ്ട്രീയപാർട്ടികളും ഭരണകൂടങ്ങളും പരിഗണിക്കാത്ത പുതിയ തലമുറയുടെ പ്രശ്നങ്ങളെ മുൻനിർത്തിയുള്ള ഇടപെടൽ, പുതിയ കാലത്ത് അനിവാര്യമായ ഒരു രാഷ്ട്രീയപ്രവർത്തനം കൂടിയാണ്. രാഹുൽ പി. സി എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
ഇലേ മഴയ്ക്കൊരു കുറവുമില്ലല്ലോടീ. ഇടീം മിന്നലും വരുന്നെന്ന് തോന്നുന്നു.
ഇലേ മഴ പിന്നേം കൂടുവാണല്ലോ? നമ്മളെ ആരേലും കാണോ ഇവ്ടെന്ന്? ""നീയൊന്ന് മിണ്ടാതിരിക്ക് അന്നമ്മോ, ഈ മഴത്ത് ആരും വരില്ല. പ്രത്യേകിച്ചും ഈ പൊന്തേലേക്ക്'' ""ഇലേ എനിക്ക് ഇപ്പോൾ പാപ്പനേം ചേട്ടനേം കാണാൻ തോന്നുവാ..'' ""എന്നാത്തിനാടീ? ചേട്ടൻ മരിച്ച് പോയതല്ലേ, തീവണ്ടി ഒന്ന് വേഗം വന്നാൽ മതിയായിരുന്നു. ഇതിപ്പോൾ തന്നെ ഒരു മണിക്കൂർ ലേറ്റായി''
FIFA WORLD CUP 2026, PELOTA MÁGICA
കളി തുടങ്ങുകയാണ്. 48 ടീമുകൾ. 104 മത്സരങ്ങൾ. മലപ്പുറം തൊട്ട് മാഡ്രിഡ് വരെ, ആരാധകരുടെഎണ്ണാൻ പറ്റാത്ത പ്രവചനങ്ങൾ. പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ കളി തീരും വരെ ട്രൂകോപ്പിയിലുണ്ട്.പെലോത്ത മാജിക്ക! PELOTA MÁGICA - ഒരു ബോളു കൊണ്ട് ഒരു ഗ്രൗണ്ടിൽ നടക്കാനിരിക്കുന്ന ഫുട്ബോൾ മാജിക്കിനെക്കുറിച്ച് ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ തീരും വരെ ദിലീപ്, കമൽറാം സജീവുമായി സംസാരിച്ചുകൊണ്ടേയിരിക്കു
‘വെറും ഗിമ്മിക്ക് ആയിരുന്നെങ്കിൽ രക്തരക്ഷസ് കാണാൻ ഇത്രയും ജനം വരുമോ?’
കലാനിലയം നാടകങ്ങൾ വെറും ഗിമ്മിക്ക് ആണെന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ്, ‘രക്തരക്ഷസ്’ നാടകം കാണാൻ ഒഴുകിയെത്തുന്ന ജനം എന്ന് നാടകത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ കലാനിലയം അനന്തപദ്മനാഭൻ. മലയാള നാടകവേദിയെ കുറിച്ചുപറയുമ്പോൾ കലാനിലയം കൃഷ്ണൻനായരെയോ കലാനിലയം അമ്മിണിക്കുട്ടി അമ്മയെയോ വിസ്മരിക്കാനാകില്ല. കലാനിലയത്തിന്റെ നിലനിൽപ്പിനായി അച്ഛനും അമ്മയും നടത്തിയ പോരാട്ടങ്ങൾ, അമ്മയുടെ അഭിനയജീവിതം, കലാനിലയം നാടകങ്ങ
ഹൃദയത്തിലിരുന്നു പാടുന്നു, ഇപ്പോഴും എസ്.പി.ബി
വിവിധ ഭാഷകളിലായി 40000-ത്തിൽ അധികം പാട്ടുകൾ പാടി ഇന്ത്യൻ സംഗീത ചരിത്രത്തിൽ ഇടം നേടിയ ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യം. നിരവധി ഹിറ്റുകൾ സമ്മാനിച്ചു ജന്മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ അദ്ദേഹം പാട്ടുകളിൽ നിന്ന് പാട്ടുകളിലേക്ക് നടത്തിയ ആ സംഗീതയാത്ര ഇന്നത്തെ പാട്ടുകഥയിൽ. ഇന്ന് എസ്.പി.ബിയുടെ ജൻമദിനം...
കഴുകൻകണ്ണുകൾ കണ്ട ലോകം
അജയന് പി.എ. | മുനീര് പി.കെ. | എൻ.ആർ. അനൂപ് | മനില സി. മോഹൻപരമ്പരയുടെ അവസാന ഭാഗം. പരുന്തുകളും കഴുകൻമാരും തമ്മിലെ വ്യത്യാസങ്ങൾ, കഴുകൻ്റെ കാഴ്ച, കഴുകൻ മനുഷ്യരെ മനസ്സിലാക്കുന്ന രീതി, മനുഷ്യർ കഴുകൻമാരേയും മറ്റു ജീവികളെയും മനസ്സിലാക്കുന്നതിലെ പ്രശ്നങ്ങൾ തുടങ്ങി ജീവലോകത്തിൻ്റെ വൈവിധ്യത്തേയും നിലനിൽപ്പിൻ്റെ ജൈവരാഷ്ട്രീയവും സംസാരിക്കുന്നു.
സച്ചിനേക്കാൾ കേമനാകുമോ സൂര്യവംശി?
ലോകക്രിക്കറ്റിലെ പുതിയ വൈഭവമാണ് സൂര്യവംശിയെന്ന പതിനഞ്ചുകാരൻ. ഇന്ത്യക്കാരുടെ ക്രിക്കറ്റ് അഭിമാനത്തെ തന്നെ ഉജ്വലമായി പുനർനിർമിച്ച സച്ചിൻ ടെൻഡുൽക്കർക്ക് ശേഷം, ഇതിഹാസമായി ജനിക്കുകയാണോ സൂര്യവംശി? എന്തൊക്കെ പറഞ്ഞാലും സച്ചിനോളമെത്തില്ല എന്ന വിലയിരുത്തലിൽ സത്യമുണ്ടോ? പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
BJP വിലയ്ക്കു വാങ്ങുന്ന പ്രതിപക്ഷം
വോട്ടിങ് കണക്കുകളിലെ കൃത്യമായ പ്ലാനിംഗും തെരുവിലിറങ്ങിയുള്ള ശക്തമായ സമരവീര്യവും ഇല്ലാത്ത ഒരു രാഷ്ട്രീയമുന്നണിക്ക്, ഇന്ത്യയിലെ ഏറ്റവും വലിയ കേഡർ പാർട്ടിയായ ബി.ജെ.പിയെയും അവരുടെ ഭരണസംവിധാനങ്ങളെയും നേരിടുക എളുപ്പമാകില്ല. ഈ നയപരമായ ശൂന്യതയും ഐക്യമില്ലായ്മയുമാണ് ഇന്ത്യ മുന്നണിയെ ജനങ്ങൾക്കുമുന്നിൽ വിശ്വസനീയമായ ഒരു ബദലല്ലാതാക്കി മാറ്റുന്നത്- മുജീബ് റഹ്മാൻ കിനാലൂർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം
രക്ഷിതാക്കളുടെ അകമ്പടിയില്ലാതെ വിദ്യാർത്ഥിയ്ക്ക് പുറത്തിറങ്ങാൻ കഴിയുന്ന ഒരു അധ്യയന വർഷത്തെക്കുറിച്ച്…
അക്കാദമിക വർഷം എന്നത് വിദ്യാലയ പ്രവർത്തനങ്ങളുടെ ഔദ്യോഗിക കാലയളവ് മാത്രമാണ്. പഠനത്തിന്റേതല്ല. പഠനം ആഘോഷപൂർവ്വം ആരംഭിക്കുകയും അധ്യയനത്തിലൂടെയും പരീക്ഷകളിലൂടെയും മുന്നേറുകയും ഒടുവിൽ അവസാനിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് ഓരോ അക്കാദമിക വർഷത്തിൻ്റെയും പ്രത്യേകത. നന്ദിത നന്ദകുമാർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം
കമല സുരയ്യ; പരിചിത പ്രണയങ്ങളിലെ അപരിചിത സ്വാതന്ത്ര്യം
മാധവിക്കുട്ടിയുടെ കൃതികൾ അവരുടെ പ്രണയാന്വേഷണത്തിന്റെ ഭാഗമായിരുന്നു. ജീവിതവും അതു തന്നെയായിരുന്നു. കമല സുരയ്യ വിടപറഞ്ഞിട്ട് ഇന്നേക്ക് 17 വർഷം തികയുന്നു.
കഴുകൻമാർക്ക് എന്ത് സംഭവിച്ചു?
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കഴുകൻമാരുടെ അതിവേഗമുള്ള വംശനാശത്തിന് കാരണമായതെന്ത് എന്ന് വിശദീകരിക്കുകയാണ് കഴുകൻമാരുടെ കഥയുടെ രണ്ടാം ഭാഗത്തിൽ. ഒരു ജീവിവർഗ്ഗത്തിൻ്റെ വംശനാശം മനുഷ്യരുൾപ്പെടെയുള്ള ജീവലോകത്തിൻ്റെ ദൈനംദിന ജീവിതത്തെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നത് എങ്ങനെയെന്ന് വിശകലനം ചെയുന്നു. അജയന് പി.എ. | മുനീര് പി.കെ. | എൻ.ആർ. അനൂപ് | മനില സി. മോഹൻ
പട്ടാളജീവിതത്തിൽ നിന്ന് കുട്ടിക്കഥകളുമുണ്ടാകും
‘‘പട്ടാളത്തിൽ ഞാൻ അനുഭവിച്ച അസ്വാതന്ത്ര്യവും വീർപ്പുമുട്ടലും എല്ലാം എന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടാവാം’’- കുട്ടിക്കഥയെഴുത്തിന്റെ അപൂർവമായ ഒരു പ്രേരണാലോകത്തെക്കുറിച്ച് , നാടകപ്രവർത്തകനും റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘ഒലിവ് ഇലകൾക്കിടയിൽ നിന്ന് ഒരു പൂമ്പാറ്റക്കുഞ്ഞ്’ എന്ന കുട്ടിക്കഥാസമാഹാരത്തിന്റെ രചയിതാവുമായ രാധാകൃഷ്ണൻ പേരാമ്പ്ര എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
ആരാണ് കഴുകൻ?
കഴുകൻ എന്ന പക്ഷിയുടെ ജീവിതം പൊതു മനുഷ്യർക്ക് മനസ്സിലാവുന്നതിനും എത്രയോ ഉയരവും വ്യാപ്തിയുമുള്ളതാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉടനീളം വലിയ തോതിൽ വംശനാശത്തിന് വിധേയരായ കഴുകൻമാരുടെ സമഗ്രമായ ചരിത്രവും വർത്തമാനവും പറയുന്ന ഈ സംഭാഷണം ജൈവലോകത്ത് ഓരോ ജീവജാലവും എത്രമാത്രം പ്രധാനമാണ് എന്ന് വ്യക്തമാക്കുന്നു. കേരളത്തിൽ വയനാട്ടിൽ മാത്രമാണ് കഴുകൻമാരുളളത്. ദീർഘ സംഭാഷണത്തിൻ്റെ ആദ്യ ഭാഗത്ത് കഴുകൻമാരുടെ പരിണാമ ചരിത്രം, പ
ഇന്ദിരയ്ക്കു മാത്രമായിരുന്നില്ല, നെഹ്റു അയച്ച ആ കത്തുകൾ…
1928 ജൂൺ 25 നാണ് നെഹ്റു ഇന്ദിരയ്ക്ക്, തന്നെ കത്തുകളുടെ പരമ്പരയിലെ ആദ്യ കത്ത് എഴുതുന്നത്. പിന്നീട് ഇന്ത്യയിൽ ഏറ്റവും കൂടുതൽ അച്ചടിക്കുകയും വായിക്കപ്പെടുകയും, പരിഭാഷപ്പെടുത്തുകയും ചെയ്ത കൃതികളിലൊന്നായി, ഒരച്ഛൻ മകൾക്കയച്ച കത്തുകൾ. നെഹ്റു ഈ കത്തുകൾ എഴുതിയതിനുപുറകിൽ ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നു- ഡോ. നിസാർ കിഴക്കയിൽ എഴുതുന്നു.ഇന്ന് ജവഹർലാൽ നെഹ്രുവിന്റെ ചരമ ദിനം.
ലോകകപ്പ് 2026: ന്യൂയോർക്കിൽ ആരുയർത്തും ലോകകിരീടം?
ഫുട്ബോൾ അനിശ്ചിതത്വങ്ങളുടെ കളിക്കളമാണ്. അതിനാൽ മത്സരം ആര് ജയിക്കുമെന്നോ ലോകകിരീടം ആര് നേടുമെന്നോ ഒക്കെ മുൻകൂട്ടി പ്രവചിക്കുക അസാധ്യമാണ്. പ്രതിഭാശാലികളായ കളിക്കാരും അവരെ നയിക്കുന്ന പരിശീലകരും അപ്രതീക്ഷിത മുന്നേറ്റം നടത്തുന്ന കളിക്കാരും ടീമുകളുമെല്ലാം ലോകകപ്പ് വേദിയിൽ തങ്ങളുടെ മാറ്റുരയ്ക്കും. ചരിത്രത്തിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ഫുട്ബോൾ ലോകകപ്പിനാണ് ഇത്തവണ ലോകം സാക്ഷ്യം വഹിക്കാൻ പോവുന്നത്. ന്യ
അപാരമായ സ്വാതന്ത്ര്യത്തോടെ ആനന്ദകരമായ കളികൾ
റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘ഒരു കാടരികുകഥ’ എന്ന കുട്ടികളുടെ നോവലിലേക്ക് എത്തിച്ചേർന്ന സർഗാത്മക അനുഭവം എഴുതുകയാണ് ജെ. ദേവിക. ഭാഷാതലത്തിൽ വാക്കുകളെയും സങ്കല്പനങ്ങളെയും രൂപപ്പെടുത്താൻ- അവയെ ഉണ്ടാക്കുകയും അഴിക്കുകയും കൂട്ടിക്കെട്ടുകയും ചെയ്യുന്നതിൻെറ ആനന്ദകരമായ കളിയിലേർപ്പെടാൻ- ഈ വ്യവഹാരം തരുന്ന സ്വാതന്ത്ര്യം അതുല്യമാണെന്ന് അവർ പറയുന്നു.
അയർലണ്ടിൽ ഒരു മലയാളി ഡോക്ടർ
സാഹിത്യത്തിൻ്റെയും വിപ്ലവത്തിൻ്റെയും രസകരമായ അനുഷ്ഠാനങ്ങളുടെയും നാടായ അയർലണ്ടിൽ ചികിത്സാരംഗത്ത് എത്തിച്ചേർന്ന ഒരു തൃശൂർക്കാരൻ ഡോക്ടറുടെ കഥയാണിത്. സാമുവൽ ബെക്കെറ്റും ബെർനാർഡ് ഷായും കടന്ന് ഐറിഷ് വിമോചന ഗാഥയിലൂടെ കഥ പറഞ്ഞ് അയർലണ്ടിലെ ഡോക്ടർമാരെക്കുറിച്ചും ചികിത്സയെക്കുറിച്ചും പറയുന്ന രണ്ടാം ഭാഗം.
എൻട്രൻസ് പരീക്ഷ എന്ന വിശുദ്ധ പശുവും ചില വെള്ളാനകളും | ഡോ. ജോസഫ് കെ. ജോബ്
എൻട്രൻസ് പരീക്ഷകൾ പലപ്പോഴും സങ്കൽപ്പങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണയേക്കാൾ മനഃപാഠമാക്കുന്നതിനും വസ്തുതകളുടെ പുനർനിർമ്മാണത്തിനും ആവശ്യത്തിലേറെ പ്രാധാന്യം നൽകുന്നവയാണ്. ഇത് വിദ്യാർത്ഥികളുടെ വിമർശനാത്മക ചിന്താ കഴിവുകൾ വികസിപ്പിക്കുന്നതിനോ ബദൽ പരിഹാരങ്ങളും സർഗ്ഗാത്മകതയും കണ്ടെത്തുന്നതിനോ സഹായകമാകുന്നില്ല
ധോണിയും മറഡോണയും തമ്മിലെന്ത്?
ചെപ്പോക്കിൽ കഴിഞ്ഞ ദിവസം കാണികളോട് കൈ ഉയർത്തി വീശി ഒരു വിട പറയലിൻ്റെ സൂചന നൽകുകയായിരുന്നോ എം.എസ് ധോണി? ഫോം മങ്ങിയ ശേഷം പിന്നെയും കളിച്ച്, പണ്ടെന്തൊരു കളിക്കാരനായിരുന്നു എന്ന് മറഡോണ വിലയിരുത്തപ്പെട്ടത് പോലെ എന്തായാലും ധോണിയുടെ കാര്യത്തിൽ സംഭവിച്ചില്ലെന്ന ആശ്വാസത്തിലാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രൻ. ദിലീപുമായി കമൽറാം സജീവ് സംസാരിക്കുന്നു.
അത്രമേൽ പ്രണയം നിറഞ്ഞ പാട്ടുകൾ, പാട്ടുകാരൻ...
25 വർഷമായി പിന്നണിഗാനരംഗത്ത് പ്രവർത്തിക്കുന്ന ഗായകനും സംഗീതസംവിധായകനുമായ കെ.കെ. നിഷാദ്, താൻ സ്വയം വെട്ടിയുണ്ടാക്കിയ സംഗീതയാത്രയെക്കുറിച്ച് സംസാരിക്കുന്നു. ‘ഗന്ധർവസംഗീതം’ എന്ന റിയാലിറ്റി ഷോയിൽനിന്നു തുടങ്ങിയ ആ യാത്രക്കിടയിൽ മലയാളികൾ നെഞ്ചേറ്റിയ പ്രണയഗാനങ്ങളെക്കുറിച്ചും ഹിറ്റുകളെക്കുറിച്ചും അദ്ദേഹം സനിത മനോഹറുമായി സംസാരിക്കുന്നു. ഗായിക കെ.എസ്. ചിത്രയുമായുള്ള ആത്മബന്ധത്തെക്കുറിച്ചും പി. ജയചന്ദ്രനെപ്പ
Mbappe Out ആരാധകർ ഇങ്ങനെ അലറാൻ എന്തു പറ്റി?
കിലിയൻ എംബാപ്പെ ഔട്ട് എന്ന ആരാധകർ തന്നെയിറക്കിയ പെറ്റീഷന് കോടിക്കണക്കിന് ആരാധകരാണ് പിന്തുണ പ്രഖ്യാപിച്ചത്. റിയൽ മാഡ്രിലാവട്ടെ പ്രശ്നത്തോടു പ്രശ്നം. എന്താണ് എംബാപ്പെയുടെ റിയൽ പ്രതിസന്ധി ?പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
വിരാട് കോലി Unlimited
വൈറ്റ്ബാൾ ക്രിക്കറ്റിൽ ഉജ്വല ഫോമിലാണ് വിരാട് കോലി. 2027 ലെ ലോകകപ്പ് വരെ നീളുന്ന ഒരു പ്ലാൻ അച്ചടക്കത്തോടെ നടപ്പാക്കുന്ന ഈ ബാറ്റർക്ക് പക്ഷേ, നിരവധി അതൃപ്തികളുമുണ്ട്. പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
വേണ്ടത് രണ്ടാം ഭൂപരിഷ്കരണം, ആചാരവിരുദ്ധ കേരളം
വരുന്ന അഞ്ചു വർഷം കേരളത്തിന്റെ ഭരണം കയ്യാളുന്ന സർക്കാരിന് അഭിസംബോധന ചെയ്യേണ്ട ഗുരുതരമായ ചില വിഷയങ്ങളെക്കുറിച്ച് എഴുതുകയാണ് രാധാകൃഷ്ണൻ എം.ജി.
കോവിഡ് കാലത്ത് കേരളത്തിന് ഓക്സിജൻ ലഭിച്ചതെങ്ങനെ?
കോവിഡ് കാലത്ത് കേരളത്തിൽ രോഗികൾക്കുവേണ്ട ഓക്സിജന്റെ വിതരണം തൃപ്തികരമായി നടത്തിയ അനുഭവം പറയുന്നു, ഓക്സിജൻ വിതരണത്തിനുള്ള നോഡൽ ഓഫീസറും PESO ജോയിന്റ് ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സും ആയിരുന്ന ഡോ. ആർ വേണുഗോപാൽ. മനില സി. മോഹനുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം.
ഹൃദയം കമ്പോസ് ചെയ്യുന്ന താളങ്ങൾ, താളപ്പിഴകൾ
ഹാർട്ട് അറ്റാക്ക്, കുട്ടികളിൽ കാണുന്ന ഹാർട്ട് അറ്റാക്ക്, ബ്ലോക്ക്, വാൽവിന്റെ തകരാറുകൾ, പ്രഷർ- ഷുഗർ- കൊളസ്ട്രോൾ പരിശോധന തുടങ്ങി കാർഡിയോളജിയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ഡോ. കെ.പി. ബാലകൃഷ്ണനുമായുള്ള രാജേഷ് ആത്രശ്ശേരിയുടെ അഭിമുഖത്തിന്റെ മൂന്നാം ഭാഗം. പെരിന്തൽമണ്ണ BKCC Heart Hospital-ലുമായി ബന്ധപ്പെട്ട Entrepreneurship അനുഭവങ്ങളും പങ്കിടുന്നു. ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അഭിമുഖ പരമ്പര ‘Every B
ലൈംഗികാതിക്രമങ്ങളിൽ നിയമം എന്തു ചെയ്യുന്നു?
ലൈംഗികാതിക്രമങ്ങൾക്കെതിരെ കേരളത്തിൽ നിലനിൽക്കുന്ന നിയമങ്ങൾ, ആക്രമിക്കപ്പെടുന്നവരോട് നീതി കാണിക്കുന്നുണ്ടോ? അതോ, അവ അക്രമികളെ സംരക്ഷിക്കുന്നവയും അവരോട് അനുഭാവം പുലർത്തുന്നവയുമാണോ? Zero Tolerance to Sexual Violence (ZeTo) എന്ന കാമ്പയിൻ ഉന്നയിക്കുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ഡോ. എ.കെ. ജയശ്രീയുമായി ഡോ. ആശ ആച്ചി ജോസഫ് സംസാരിക്കുന്നു.
അര നൂറ്റാണ്ടു കഴിഞ്ഞിട്ടും ചോര കുടിച്ച് മതിയാകാത്ത രക്തരക്ഷസ്സ്
1974- ൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടങ്ങിയ ‘രക്തരക്ഷസ്സ്’ എന്ന ഭീകരനാടകം പുതിയ തലമുറയുടെ നിറഞ്ഞ സദസ്സിൽ 2026- ലും പ്രദർശനം തുടരുകയാണ്. കാഴ്ചയുടെ ഭാവുകത്വത്തിൽ വൻ അട്ടിമറികൾ നടന്ന, സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടമുണ്ടായ ഈ പുതിയ കാലത്തും ഇങ്ങനെയൊരു നാടകം എന്തുകൊണ്ട് കാഴ്ചക്കാരെ ഭ്രമിപ്പിച്ചുകൊണ്ടിരിക്കുന്നു? ഏരീസ് കലാനിലയത്തിന്റെ ‘രക്തരക്ഷസ്സ്’ എന്ന നാടകത്തിന്റെ വെല്ലുവിളികൾ നിറഞ്ഞ അനുഭവം സനിത മനോഹറു
അതി നിർണായക പരീക്ഷകളുടെ അനീതികൾ
സാമ്പത്തിക പ്രാപ്തിയുള്ള വിഭാഗങ്ങളെ കൃത്യമായി പുനർനിർമിക്കുന്നതിനുള്ള ഉപകരണമായി പ്രവേശനപരീക്ഷകൾ മാറുന്നത് നാം കാണാതെ പോകുന്നുണ്ട്. അതുകൊണ്ടുതന്നെ, രക്ഷാകർത്താക്കളുടെ സാമ്പത്തികസ്ഥിതി സ്കൂൾ പരിചരണങ്ങളിലൂടെയും കോച്ചിംഗ് ക്ലാസുകളിലൂടെയും നിർമിച്ചെടുക്കുന്ന കുറുക്കു വഴികൾക്ക് പുറത്തുകടക്കാനുതകുന്ന പരിഷ്കരണമാണ് പ്രവേശന പരീക്ഷകളിൽ ആദ്യമായി വേണ്ടത്- അമൃത് ജി. കുമാർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്ക
മനുഷ്യൻ വെറും ബാർ കോഡായി മാറാതിരിക്കാൻ… | എതിരൻ കതിരവൻ
‘ഡിജിറ്റൽ ലോകത്ത് ഓരോ മനുഷ്യനും വെറും ‘ബാർ കോഡു’ കളായി മാറുന്നത് ചെറുക്കണമെങ്കിൽ അതേ ഡിജിറ്റൽ സാങ്കേതികതകളിൽ ഊർജ്ജസ്വലതയോടെ പങ്കുചേരുകയാണ് വേണ്ടത്’’
പിണറായിമാർ ഉണ്ടാകുന്നത്
17 വർഷം സംസ്ഥാന സെക്രട്ടറി, തുടർന്ന് മുഖ്യമന്ത്രിയായി 10 വർഷം- പിണറായി വിജയൻ അമിതാധികാരിയും അഹങ്കാരിയുമായി വളരുമ്പോൾ അതിന് കയ്യടിച്ചുകൊടുക്കുകയോ നിശ്ശബ്ദരാവുകയോ ചെയ്ത CPM- ന്റെ വലിയ രാഷ്ട്രീയ പാരമ്പര്യവും സമരപാരമ്പര്യവും ഒക്കെയുള്ള എണ്ണമറ്റ നേതാക്കൾ എങ്ങനെ നിരപരാധികളാകും?- രാധാകൃഷ്ണൻ എം.ജി എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
അമ്മപ്പണി അധ്വാനമാണ്, അതിന്റെ ഭാരം കുറയ്ക്കുകയാണ് വേണ്ടത്
കുഞ്ഞിനെ പ്രസവിക്കാനും മുലയൂട്ടാനും അമ്മക്കേ കഴിയൂ എന്ന് പറയുമ്പോൾ തന്നെ, കുഞ്ഞിനെ പരിപാലിക്കാനും വളർത്താനും ആർക്കും കഴിയേണ്ടതാണ് എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്. മാതൃത്വം, കുട്ടികളുടെ പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട് സമൂഹം മുന്നോട്ടുവെക്കുന്ന പൊതുബോധനിർമ്മിതികളെ ചോദ്യം ചെയ്യുകയാണ് ഡോ. നിയതി ആർ. കൃഷ്ണ.
ചികിത്സയിൽ ഡോക്ടർക്ക് തെറ്റു പറ്റാനുള്ള സാധ്യത എത്രത്തോളമാണ്?
ശരിയായ രീതിയിൽ മോഡേൺ മെഡിസിൻ പിന്തുടരുകയാണെങ്കിൽ ഒരുു ഡോക്ടർക്ക് തെറ്റു പറ്റാനുള്ള സാധ്യതയില്ലെന്ന് ഹൃദ്രോഗ വിദഗ്ധനായ ഡോ. കെ.പി. ബാലകൃഷ്ണൻ. കാരണം, മോഡേൺ മെഡിസിനിൽ എല്ലാം ശാസ്ത്രീയമായി ഡോക്യുമെന്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഈ സംവിധാനം പീയർ റിവ്യൂവിന് വിധേയമാണ്. പിയർ മോണിറ്ററിങ് ഇല്ലാതെ ഒരു ഡോക്ടർക്ക് പ്രാക്ടീസ് ചെയ്യാനാകില്ല. അല്ലാത്തവ സിസ്റ്റത്തിലെ പുഴുക്കുത്തുകൾ മാത്രമാണ്. ഡോ. കെ.പി. ബാലകൃഷ്ണനുമാ
CHAMPIONS LEAGUE FINAL: ധൈര്യപൂർവം ദിലീപ്, ചാമ്പ്യൻസ് PSG തന്നെ
വമ്പൻ പ്രവചനമായിരുന്നു അത്. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഒന്നാം ലെഗ് മത്സരത്തിനു മുമ്പുതന്നെ പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ ട്രൂ കോപ്പിയിൽ പറഞ്ഞു. ‘ഫൈനലിൽ PSG യും ആഴ്സനലുമെത്തും. ഇപ്പോൾ ദിലീപ് പറയുന്നു, ചാമ്പ്യന്മാർ PSG ആയിരിക്കും. (പക്ഷേ...) കമൽറാം സജീവ് ദിലീപുമായി സംസാരിക്കുന്നു.
പി.ആർ പണിയെടുത്ത് പറ്റിക്കുകയായിരുന്നു പാർട്ടിയെ മാധ്യമങ്ങൾ
ഇത്തവണ ഇലക്ഷനുമായി ബന്ധപ്പെട്ട് കേരളത്തിലെ ചില മാധ്യമങ്ങൾ, പ്രത്യേകിച്ച്, ചില ദൃശ്യമാധ്യമങ്ങൾ, സി.പി.എമ്മിനുവേണ്ടി കണ്ടന്റ് ക്രിയേറ്റ് ചെയ്ത് പ്ലാന്റ് ചെയ്യുന്ന പി.ആർ പണി ഏറ്റെടുത്തു. ഈ കണ്ടന്റ് എന്ത് റിസൾട്ടാണ്, തെരഞ്ഞെടുപ്പിലുണ്ടാക്കിയതെന്ന് പരിശോധിക്കുന്നത് കൗതുകകരമായിരിക്കും. ഒപ്പം, മാധ്യമധാർമികതയെക്കുറിച്ചുള്ള ഗൗരവകരമായ ചോദ്യങ്ങളും അതുയർത്തുന്നു.Editors Assembly Part 2:ദാമോദർ പ്രസാദ്, പ്രമോദ്
ജനങ്ങളല്ലാതെ മറ്റാരുണ്ട് തിരുത്തിക്കാൻ
യു.ഡി.എഫിന് ചരിത്രവിജയവും എൽ.ഡി.എഫിന് ചരിത്രത്തോൽവിയും സമ്മാനിച്ച നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ അടിയൊഴുക്കുകൾ ചർച്ച ചെയ്യുന്നു. പത്തു വർഷത്തെ തുടർഭരണത്തിൽനിന്ന് ഇറങ്ങേണ്ടിവന്ന സി.പി.എമ്മിന് ഈ തോൽവി എന്തെങ്കിലും തിരിച്ചറിവുകൾ നൽകുമോ? കേരളത്തിലെ സെക്യുലർ വോട്ടർ സമൂഹം നൽകിയ അധികാരം യു.ഡി.എഫ് വിവേകത്തോടെ വിനിയോഗിക്കുമോ?Editors Assembly: ദാമോദർ പ്രസാദ്, പ്രമോദ് പുഴങ്കര, എം.പി. പ്രശാന്ത്, മനില സി.
ഒരപകടം പോലുമില്ലാതെ മരട് ഫ്ലാറ്റ് പൊളിച്ചത് ഇങ്ങനെ
തീരദേശ പരിപാലന നിയമം ലംഘിച്ചതിൻ്റെ പേരിൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം 2020 ജനുവരിയിലാണ് കൊച്ചി മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കിയത്. ഈ ദൗത്യസംഘത്തിൽ അംഗമായിരുന്നു പെസോ ഉദ്യോഗസ്ഥനായ ഡോ. ആർ. വേണുഗോപാൽ. തൻ്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് അഭിമുഖത്തിൻ്റെ നാലാം ഭാഗത്തിൽ.
തൃശൂർ പൂരം വെടിക്കെട്ട് മാറ്റിപ്പിടിക്കാൻ പണ്ട് ശ്രമിച്ചു, പക്ഷേ...
ഇന്ത്യയിൽ തന്നെ കേരളത്തിൽ മാത്രമാണ് ഇപ്പോൾ കാണുന്ന തരത്തിലുള്ള വെടിക്കെട്ടുള്ളത്. അപകടം കുറഞ്ഞ തരത്തിലുള്ള വെടിക്കെട്ടിലേക്ക് മാറാനുള്ള നിർദ്ദേശം പോലും എങ്ങനെയാണ് പരാജയപ്പെട്ടത് എന്ന് പറയുകയാണ് PESO മുൻ ജോയന്റ് ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സും സ്ഫോടക വസ്തു സുരക്ഷാ വിദഗ്ധനുമായ ഡോ. ആർ. വേണുഗോപാൽ മനില സി. മോഹനുമായി നടത്തുന്ന ദീർഘഭിമുഖത്തിന്റെ മൂന്നാം ഭാഗം.
മത്സരക്കമ്പം ഒരു നാടിനെ ദുരന്തഭൂമിയാക്കിയ ഓർമ്മയാണ് പുറ്റിങ്ങൽ…
കേരളം കണ്ട ഏറ്റവും വലിയ വെടിക്കെട്ട് അപകടമായിരുന്നു പത്ത് വർഷം മുമ്പ് കൊല്ലം പരവൂർ പുറ്റിങ്ങലിൽ സംഭവിച്ചത്. അതിൻെറ ഓർമ്മകൾ എത്രത്തോളം ഭയാനകമായിരുന്നുവെന്ന് വിശദീകരിക്കുകയാണ് PESO മുൻ ജോയൻ്റ് ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സും സ്ഫോടക വസ്തു സുരക്ഷാ വിദഗ്ധനുമായ ഡോ. ആർ. വേണുഗോപാൽ. അതിദാരുണമായിരുന്നു അവിടെ കണ്ട കാഴ്ചകൾ. ജില്ലാ ഭരണകൂടവും പോലീസും അനുമതി നൽകാതിരുന്നിട്ടും നിയമം ലംഘിച്ച് കൊണ്ടായിരുന്നു അവ
പുതിയ തൊഴിൽ വിപണിയിലെ ഇന്ത്യൻ തൊഴിലാളിയോട് ലേബർ കോഡ് പറയുന്നത്…
മാറിക്കൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയിൽ തൊഴിലുടമകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ആവശ്യമാണ്. എന്നാൽ അനൗപചാരികവും ദുർബലവുമായ ഒരു തൊഴിൽ വിപണിയിൽ തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ പുതിയ ലേബർ കോഡുകളുടെ സമീപനം എന്താണ്?- ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം ഡോ. അനീഷ് കെ.എ, മാധവ് മേനോൻ എന്നിവർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
വെടിക്കെട്ടിന്റെ ശബ്ദത്തിന് പിന്നിൽ മരണത്തിന്റെ നിശ്ശബ്ദത
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വെടിക്കെട്ടാചാരങ്ങൾ വലിയ അപകടങ്ങൾക്ക് കാരണമാവുമ്പോൾ, അതിനു പിന്നിലെ കാരണങ്ങൾ അന്വേഷിക്കുകയാണ് PESO മുൻ ജോയൻ്റ് ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സും സ്ഫോടക വസ്തു സുരക്ഷാ വിദഗ്ധനുമായ ഡോ. ആർ. വേണുഗോപാൽ. അവിചാരിതമോ യാദൃച്ഛികതയോ അല്ല വെടിക്കെട്ടപകടങ്ങൾ. മറിച്ച് മനുഷ്യനിർമിതമാണ് ഓരോ ദുരന്തവും. വെടിമരുന്നിനോടുള്ള അഭിനിവേശത്തിനും നിയമങ്ങൾ പാലിക്കാൻ തയ്യാറാവാത്ത രാഷ്ട്രീയ ഉദ്
കനത്ത ചൂട് അപകടകാരിയാണ്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | ഡോ. ജയകൃഷ്ണൻ ടി.
കഠിനമായ ദാഹം, നീണ്ടുനിൽക്കുന്ന തലവേദന, കണ്ണിൽ ഇരുട്ട് കയറുക, തലകറക്കം, ഒരു മണിക്കൂറിലധികം നീളുന്ന പേശിവലിയൽ, വേദന എന്നിവയാണ് ചൂട് കൂടുന്നതുമൂലമുള്ള അപകട സൂചനകൾ- കനത്ത ചൂടിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് അറിയാം.
തൊഴിലാളികളുടെ ചൂടുജീവിതം
ആഗോളതാപനില വ്യവസായവൽക്കരണത്തിന് മുൻപുള്ള ശരാശരിയേക്കാൾ 1.5°C എന്ന പരിധി എപ്പോഴേ മറികടന്നുകഴിഞ്ഞു എന്നാണ് പുതിയ ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ആഗോള താപനിലയുടെ സകല റെക്കോർഡുകളും തകർത്തെറിഞ്ഞുകൊണ്ടുള്ള ഈയൊരു കാലഘട്ടത്തിലൂടെ നാം കടന്നുപോകുന്നതുകൊണ്ടുതന്നെ, കാലാവസ്ഥാ വ്യതിയാനം എന്നത് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ മാത്രം ചർച്ചാവിഷയമല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഷൈൻ കെ. എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ്
തലയിലെവിടെയാണ് ഭാഷയിരിക്കുന്നത്?
ഭാഷയും മനുഷ്യ മസ്തിഷ്കവും തമ്മിലെ ശാസ്ത്രീയത വിശദീകരിക്കുകയാണ് യൂണിവേഴ്സിറ്റി ഓഫ് മെൽബണിലെ സൈക്യാട്രി വിഭാഗം ക്ലിനിക്കൽ അസോസിയേറ്റ് അസിസ്റ്റൻ്റ് പ്രൊഫസർ ആൽബി ഏലിയാസ്. ഭാഷാപരിണാമം, എ. ഐ ടൂൾസ് ഭാഷയിൽ ഇടപെടുന്നത് എങ്ങനെയാണ്? വായിക്കുന്നതിൻ്റെ പ്രാധാന്യം എന്താണ്? ഡിമൻഷ്യയെ ചെറുക്കാൻ വായന എങ്ങനെ സഹായിക്കും? രണ്ട് ഭാഷകൾ പഠിക്കുമ്പോൾ എന്താണ് സംഭവിക്കുക? തുടങ്ങി ഭാഷ രൂപപ്പെട്ടത് മുതൽ ചാറ്റ്ജിപിടി വരെയു
പാമ്പുകൾ : മനുഷ്യർ ശ്രദ്ധിക്കേണ്ടതും അറിയേണ്ടതും
പാമ്പുകടിയേറ്റുള്ള മരണങ്ങൾ കുഞ്ഞുങ്ങളുടേതുൾപ്പെടെ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് നമ്മുടെ ചുറ്റുപാടുമുള്ള പാമ്പുകളെക്കുറിച്ചും അവയുടെ സ്വഭാവ സവിശേഷതകളെക്കുറിച്ചും നമ്മുടെ പരിസരത്തെക്കുറിച്ചും മനസ്സിലാക്കിയിരിക്കേണ്ടത് ആവശ്യമാണ്. ഒപ്പം പാമ്പുകടിയേറ്റാൽ എന്തൊക്കെ ചെയ്യണമെന്നും. ഈ വിഷയത്തിലെ ശാസ്ത്രീയ അറിവുകൾ പങ്കുവെക്കുകയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ റിസർച്ച് അസോസിയേറ്റും വനം വകുപ്പി
വെടിക്കെട്ടും ആനയെഴുന്നെള്ളിപ്പും നിരോധിക്കാൻ ധൈര്യമുണ്ടോ സർക്കാരിന്?
14 പേരുടെ മരണത്തിനിടയാക്കിയ തൃശൂർ മുണ്ടത്തിക്കോട്ടെ വെടിക്കെട്ടപകടം, ആരാധനാലയങ്ങളിലെ ഉത്സവാഘോഷങ്ങളിൽ അരങ്ങേറുന്ന ഞെട്ടിപ്പിക്കുന്ന നിയമലംഘനങ്ങളുടെ തുടർച്ചയാണ്. സമാന ദുരന്തമാണ്, ആനയെഴുന്നള്ളിപ്പിലൂടെയും സംഭവിക്കുന്നത്. രാഷ്ട്രീയഭേദമേന്യ എല്ലാ പാർട്ടികളും ഭരണസംവിധാനങ്ങളും കൂട്ടുമുന്നണിയാകുകയാണ്, ഈ ആചാരസംരക്ഷണത്തിന്റെ കാര്യത്തിൽ. സാധാരണ മനുഷ്യരെയും തൊഴിലാളികളെയും ഉപകരണങ്ങളാക്കി നടത്തുന്ന ഈ നിയമലംഘനങ
കേട്ടിട്ടില്ലാത്ത സച്ചിൻ കഥകൾ
ഇന്ത്യൻ കായികരംഗത്തെ എക്കാലത്തെയും മികച്ച താരമായ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ജന്മദിനമാണിന്ന്... ഇംഗ്ലണ്ടിലെ സൺഡേ ടൈംസിന് വേണ്ടിയും ഈ എസ് പി എന്നിനു വേണ്ടിയും നിരവധിതവണ സച്ചിനെ ഇന്റർവ്യൂ ചെയ്ത പ്രശസ്ത സ്പോർട്സ് ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ സച്ചിൻ അനുഭവങ്ങൾ പങ്കുവെക്കുന്നു . - ഇന്ന് സച്ചിന് ടെണ്ടുല്ക്കറുടെ 52ാം ജന്മദിനം
സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന എഴുത്തുകാരുടെ അസ്വാതന്ത്ര്യങ്ങൾ
വായനയിലെ കാൽപ്പനികവൽക്കരണത്തെ തോൽപ്പിക്കാനാവില്ല. അത് എന്നുമുണ്ടാവും. അങ്ങനെ ചെയ്യുന്ന പ്രസാധകരോട് തർക്കത്തിൽ ഏർപ്പെടാനുള്ള നട്ടെല്ല് കാണിക്കുവാൻ എഴുത്തുകാർ തയ്യാറാവണം. സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന നമ്മുടെ പല എഴുത്തുകാർക്കും അതില്ല എന്നതാണ് സത്യം- ഉണ്ണി ആർ.
തുടരുമോ, ബംഗാളിന്റെ മമത?
മമത ബാനർജിയ്ക്ക് നാലാമതൊരു ഊഴം ബംഗാൾ ജനത നൽകുമോ? ബി.ജെ.പിയുടെ ബംഗാൾ അജണ്ടയുടെ പ്രത്യാഘാതമെന്ത്? ഇടതുപക്ഷം അവകാശപ്പെടുന്ന വിസ്മയം സ്വപ്നമായി അവശേഷിക്കുമോ?- ‘ടെലഗ്രാഫ്’ എഡിറ്ററായിരുന്ന ആർ. രാജഗോപാൽ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
എസക്കിയേലിന്റെ നെറുകയിൽ മാർപാപ്പ ഉമ്മ വെച്ചു, എന്നന്നേക്കും എനിക്കുതന്ന സാന്ത്വനമായി…
2019 ഫെബ്രുവരി അഞ്ചിന് അബുദാബി സെന്റ് ജോസഫ് കത്തീഡ്രലിൽവെച്ച് ഫ്രാൻസിസ് മാർപാപ്പ, മൾട്ടിപ്പിൾ ബ്രെയിൻ ഡിസോർഡറുള്ള മകൻ എസക്കിയേലിനെ ഉമ്മ വെക്കുകയും കൈകളിലെടുത്ത് ശുശ്രൂഷിക്കുകയും ചെയ്ത മറക്കാനാകാത്ത അനുഭവം പങ്കുവയ്ക്കുന്നു പ്രവാസിയായ ജിഗിന റോഷൻ ഗോമസ്. ഇന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ ഓർമ ദിനം .
ഷൊർണൂർ റോട്ടിലെ അരിസ്റ്റോട്ടിൽ ബാലനും രാഗിണിയുടെ ഈവാ ബ്യൂട്ടി പാർലറും
കേരളത്തിലെ മറ്റേതൊരു തൊഴിൽമേഖലയിലുമെന്നപോലെ സലൂണുകളിലും ഇതര സംസ്ഥാനക്കാർ രംഗം കീഴടക്കിയിട്ടുണ്ട്. ബംഗാൾ, ഒറീസ്സ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽനിന്നു മാത്രമല്ല, ഹിമാചൽ പ്രദേശ്, ഭൂട്ടാൻ, നേപ്പാൾ, തുടങ്ങിയ ഇടങ്ങളിൽനിന്നും യുവതികളും യുവാക്കളും ബ്യൂട്ടിപാർലറുകളിലും ഹെയർ കട്ടിങ്ങ് സലൂണുകളിലും ജോലി നോക്കുന്നു. കേശാലങ്കാരത്തിന്റെ മാറുന്ന സൗന്ദര്യശാസ്ത്രവും സാമൂഹ്യശാസ്ത്രവും കൗതുകകരം കൂടിയാണ്, കെ.സ
കേരളത്തിന്റെ 'ആരോഗ്യ'ത്തെ സംരക്ഷിക്കേണ്ടത് നമ്മളാണ്
ഹൃദ്രോഗ വിദഗ്ധനായ ഡോ. കെ.പി. ബാലകൃഷ്ണനുമായുള്ള ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അഭിമുഖ പരമ്പര ‘Every Beats Counts’-ൻ്റെ ആദ്യ ഭാഗം. ഈ ഭാഗത്തിൽ കേരളത്തിൻ്റെ ആരോഗ്യ രംഗവും ആരോഗ്യ പ്രവർത്തകരും പൊതുവിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. കേരളത്തിലെ സർക്കാർ ആശുപത്രികളും ഇടത്തരം സ്വകാര്യ ആശുപത്രികളും നിലനിൽക്കേണ്ടത് എത്രത്തോളം പ്രധാനമാണ് എന്ന് ഡോ. ബാലകൃഷ്ണൻ വിശദീകരിക്കുന്നു.
മെമ്മറിഫുൾ
ഉറക്കത്തിലും ഒപ്പം കൂട്ടുന്ന നമ്മുടെ മൊബൈൽ ഫോണുകളിൽ എത്ര ആപ്പുകൾ ഉറങ്ങുന്നുണ്ട് എന്നറിയാമോ? എണ്ണിനോക്കൂ, എങ്ങനെ വന്നാലും നൂറ് ആപ്പുകളെ നിങ്ങൾ, നിങ്ങളുടെ ഫോണിൽ സൂക്ഷിക്കുന്നുണ്ടാകും. ഓർക്കണം, പത്തോ, ഇരുപതോ, അൻപതോ അല്ല, നിശ്ചയമായും ഇൻബിൽറ്റ് ആപ്പുകളുടേയും ഇൻസ്റ്റാൾഡ് ആപ്പുകളുടേയും എണ്ണം നൂറിനരികിലോ നൂറ് കവിഞ്ഞിട്ടോ ഉണ്ടാകും.
വേറിട്ടു കേൾക്കാനാകാത്ത ശബ്ദങ്ങളുടെ കാലത്ത് ഗായത്രിയുടെ വേറിട്ട പാട്ടുകാലങ്ങൾ
തന്റെ സംഗീതയാത്രയുടെ പല കാലങ്ങളിലൂടെ സഞ്ചരിക്കുകയാണ് ഗായിക ഗായത്രി. മലയാള സംഗീതത്തിന്റെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പ്രവണതകൾ, ഗായകരുടെ സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടും അവർ തുറന്നുപറയുന്നു. സംസ്ഥാന സർക്കാർ അവാർഡ് ജൂറിയിൽ അംഗമായിരുന്ന സമയത്തെ അനുഭവങ്ങളും, വേടന് അവാർഡ് നൽകിയതിനെച്ചൊല്ലി ഉയർന്ന വിമർശനങ്ങളെക്കുറിച്ചുള്ള പ്രതികരണവും പങ്കു വയ്ക്കുന്നു .
എന്തു വെളിച്ചമാണ്, വെള്ളിയാഴ്ചകൾക്ക്…
സിനിമയോളം മനോഹരമായ ഒരു കണ്ടുപിടിത്തമുണ്ടോ? സിനിമയോളം നമ്മെ മോഹിപ്പിച്ച മറ്റെന്തെങ്കിലുമുണ്ടോ? സിനിമാശാലകളല്ലാതെ നമ്മൾ നമ്മളെ മറക്കുന്ന ഒരിടമുണ്ടോ? തിരകളിൽ, താരങ്ങളിൽ ഉയിരും ഉലകവും കൊടുത്തവരെ, ഇത് നിങ്ങൾക്കുള്ളത്.
ജാതിറാം സ്റ്റാഫ് റൂം
അതിക്രൂരമായ ജാതി വിവേചനത്തിന്റെ ഇരയായ കണ്ണൂർ അഞ്ചരക്കണ്ടി ഡെൻറൽ കോളേജിലെ നിതിൻ രാജ് എന്ന ദലിത് വിദ്യാർത്ഥിയുടെ ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ ജാതികേരളത്തിലെ ഒരു ഒറ്റപ്പെട്ട സംഭവമല്ല. വികസനമെന്നാൽ കെട്ടിടങ്ങളാണെന്ന് കൊട്ടിഘോഷിക്കുന്നവരോട്, അതിനുള്ളിൽ നടക്കുന്നത് ജാതി വിവേചനവും അവഹേളനവുമാണെന്ന് വിളിച്ചുപറയുകയാണ് നിതിൻ രാജുമാർ. EDITORS ASSEMBLY: മനില സി. മോഹൻ, കെ. കണ്ണൻ, ടി. ശ്രീജിത്ത്.
അംബേദ്കറുടെ സാമ്പത്തിക ദർശനങ്ങൾ എന്തുകൊണ്ട് ചർച്ച ചെയ്യപ്പെടുന്നില്ല?
അംബേദ്കറുടെ മൗലിക നിലപാടുകൾ ഏതെങ്കിലും അക്കാദമിക- വൈജ്ഞാനിക കള്ളികളിൽ മാത്രം ഒതുക്കി വിശകലനം ചെയ്യുന്നത് അപക്വമാണ്
Sad Songs ചെയ്യാനാണിഷ്ടം, Action സിനിമകൾ കാണാനും
സംഗീതജ്ഞൻ ജെറി അമൽ ദേവുമായുള്ള അഭിമുഖത്തിൻ്റെ മൂന്നാമത്തെയും അവസാനത്തേയും ഭാഗം. ആക്ഷൻ സിനിമകൾ കാണാനും ദുഃഖഭരിതമായ പാട്ടുകൾ ഉണ്ടാക്കാനും സീരിയസായ സംഗീതം കേൾക്കാനും ഇഷ്ടപ്പെടുന്ന ഒരാൾ. സംഗീതം പോലെ സുതാര്യനായ ഒരാൾ. മുഹമ്മദ് റഫിയെ പാട്ടു പഠിപ്പിച്ചതിനെക്കുറിച്ചും യേശുദാസ് തനിക്കുവേണ്ടി പാടിയ ആദ്യ പാട്ടിനെ കുറിച്ചും മുല്ലനേഴി മാഷിനെയും കെ. ജയകുമാറിനേയും കുറിച്ചും ഈ ഭാഗത്തിൽ സംസാരിക്കുന്നുണ്ട്.
ചൂടൻകേരളം
ചൂട് സാമൂഹിക അനീതി കൂടിയാവുന്നതിൻ്റെ രാഷ്ട്രീയമെന്താണ്? കേരളത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ചൂട് കൂടുന്നതിൻ്റെ കാരണങ്ങൾ എന്തൊക്കെയാണ്? ചൂട് അസഹനീയമായി മാറുന്നത് എന്തുകൊണ്ടായിരിക്കാം? കാലാവസ്ഥാ ശാസ്ത്രജ്ഞനും കുസാറ്റിലെ അധ്യാപകനുമായ പ്രൊഫ. എസ്. അഭിലാഷുമായി മനില സി. മോഹൻ സംസാരിക്കുന്നു.
Recommended

Psychovedas

The Climate Conundrum Podcast

Gumnam Saya – Horror Stories in Hindi

The Awful & Awesome Entertainment Wrap

New Life Fellowship Manipal

Swag Marathi | MY FM Marathi

Subtext by Zerodha

A Story a Day ! Keep Your Worries Away

Faadu Fridays - A Horror Podcast

Ramuism

Audiobooks In Hindi

Kannada Pusthaka Parichaya | ಕನ್ನಡ ಪುಸ್ತಕ ಪರಿಚಯ